തുടരാതെ പിന്‍തുടര്‍ന്ന് കൊവിഡ്; ഏ‍ഴുമാസത്തിനിടെ കൊവിഡ് ബാധിച്ചത് മൂന്ന് തവണ; ശ്രവം പഠനവിധേയമാക്കാന്‍ ഐസിഎംആര്‍

രാജ്യത്ത് കോവിഡ് രോഗബാധിതരുടെ എണ്ണം കൂടുന്നതിനൊപ്പം രോഗമുക്തി നേടുന്നവരുടെ എണ്ണവും വർദ്ധിക്കുന്നുണ്ട്. പക്ഷേ, കഴിഞ്ഞ ഏഴു മാസത്തിനിടെ ഒരാള്‍ക്ക് മൂന്നു തവണയാണ് കൊവിഡ് ബാധിച്ചത് ഇയാളെ പഠനവിധേയമാക്കാൻ തയ്യാറെടുക്കുകയാണ് ഐസിഎംആർ.

തൃശൂർ ജില്ലയിലെ പൊന്നൂക്കര സ്വദേശി പാലവേലി വീട്ടിൽ സാവിയോ ജോസഫിനാണ് കഴിഞ്ഞ ഏഴു മാസത്തിനിടയിൽ മൂന്നുതവണ രോഗം ബാധിച്ചത്. രാജ്യത്ത് തന്നെ ഇത്തരത്തിലുള്ള സംഭവം ഇതാദ്യമായാണ്. ഈ സാഹചര്യത്തിലാണ് സാവിയോയെ പഠനവിധേയമാക്കാൻ ഐസിഎംആർ തീരുമാനിച്ചത്.

കൂടുതൽ പഠനത്തിനായി സാവിയോയുടെ രക്ത, സ്രവ സാംപിളുകൾ ഐ സി എം ആർ ശേഖരിച്ചു. ഒപ്പം മുൻ പരിശോധനാവിവരങ്ങളും ശേഖരിച്ചിട്ടുണ്ട്. സാവിയോയ്ക്ക് ആദ്യമായി രോഗം സ്ഥിരീകരിച്ചത് മാർച്ചിൽ ആയിരുന്നു. അന്ന് മസ്കത്തിൽ ആയിരുന്ന ഇയാൾക്ക് ജോലിസ്ഥലത്ത് വച്ച് കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. കോവിഡ് സുഖമായതിനെ തുടർന്ന് ഇയാൾ നാട്ടിലെത്തി.

നാട്ടിലെത്തിയതിനു ശേഷം വീണ്ടും ജൂലൈയിൽ ഇയാൾക്ക് രോഗലക്ഷണങ്ങൾ കാണിക്കുകയായിരുന്നു. തുടർന്ന് തൃശൂരിൽ കോവിഡ് പരിശോധനയ്ക്ക് വിധേയനായി. ഇതിൽ, ഇയാൾക്ക് വീണ്ടും കോവിഡ്19 പോസിറ്റീവ് ആണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയെ തുടർന്ന് കോവിഡ് രോഗമുക്തി നേടുകയും ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യുകയു ചെയ്തു.

രണ്ടാഴ്ചയ്ക്ക് ശേഷം തൃശൂർ മെഡിക്കൽ കോളേജിൽ നിന്ന് രോഗമുക്തനായി പുറത്തിറങ്ങിയ സാവിയോ നെഞ്ചിലെ അസ്വസ്ഥതകൾ തുടരുന്നതിനാൽ തൃശൂർ ജനറൽ ആശുപത്രിയിൽ കൂടുതൽ ചികിത്സയ്ക്ക് എത്തിയപ്പോൾ സെപ്റ്റംബർ ഒന്നിനാണ് വീണ്ടും കോവിഡ് പൊസിറ്റീവായത്. രോഗമുക്തി നേടിയ സാവിയോയ്ക്ക് ഇപ്പോഴും അസ്വസ്ഥതകൾ ഉണ്ട്.

കോവിഡിനെ ഭയക്കേണ്ടതില്ലെന്നാണ് സാവിയോയുടെ നിലപാട്. എന്നാൽ, ഇക്കാര്യത്തിൽ കൂടുതൽ പഠനങ്ങളും ഗവേഷണങ്ങളും നടത്തണമെന്ന് സാവിയോ പറയുന്നു. വീട്ടിൽ അമ്മയോടൊപ്പമാണ് സാവിയോ കഴിയുന്നത്. നാട്ടിലെത്തി രണ്ട് തവണ രോഗം പിടിപെട്ടിട്ടും അമ്മയ്ക്ക് രോഗബാധ ഉണ്ടായിട്ടില്ല. ജോലി ആവശ്യത്തിന് വീണ്ടും ഗൾഫിലേക്ക് പോകാനിരിക്കെ തുടർച്ചയായി കോവിഡ് പൊസിറ്റീവ് ആകുന്നതിനാൽ സാവിയോയ്ക്ക് ആശങ്കയുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News