മുംബൈ: ഐപിഎൽ വാതുവയ്‌പുമായി ബന്ധപ്പെട്ട് രാജ്യത്ത് വ്യാപക അറസ്റ്റ്. ഇൻഡോർ പൊലീസ് മൂന്ന് ഐപിഎൽ വാതുവയ്‌പ് സംഘങ്ങളെ പിടികൂടി. വെള്ളി, ശനി ദിവസങ്ങളിലായി 20 പേരെ അറസ്റ്റ് ചെയ്‌തതായി എഎൻഐ റിപ്പോർട്ട് ചെയ്യുന്നു.
രാജേന്ദ്ര നഗറിൽ നിന്ന് മാത്രം 12 പേരെ പിടികൂടി. വാതുവയ്‌പ് സംഘത്തിൽ നിന്ന് 18 മൊബൈൽ ഫോണുകളും ലാപ്‌ടോപ്പും എൽഇഡി ടിവിയും പിടികൂടി.
ഏഴ് ലക്ഷത്തിലേറെ രൂപ വാതുവയ്‌പ് സംഘത്തിൽ നിന്ന് പിടികൂടിയതായി പൊലീസ് വ്യക്തമാക്കി. പ്രതികൾക്കെതിരെ 66 ഐടി ആക്‌ടാണ് ചുമത്തിയിരിക്കുന്നത്. ഡല്‍ഹി,നാഗ്പൂര്‍, നഗരങ്ങളിലും പരിശോധന നടന്നു.
14 ലക്ഷം രൂപയ്‌ക്ക് മുകളിൽ വാതുവയ്‌പ് രജിസ്റ്റർ ചെയ്‌തതായുള്ള രേഖകൾ പൊലീസ് പിടികൂടിയിട്ടുണ്ട്. ഐപിഎൽ മത്സരങ്ങളുമായി ബന്ധപ്പെട്ട് വാതുവയ്‌പ് സജീവമാണെന്ന് പൊലീസ് പറയുന്നു. അതേസമയം, കോടികണക്കിനു ആളുകളാണ് ഓണ്‍ലൈന്‍ ഗെയ്‌മുകളിലൂടെ ഐപിഎൽ മത്സരങ്ങളിൽ പങ്കെടുക്കുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here