ധോണിയുടെ മകള്‍ക്കെതിരെ ബലാത്സംഗ ഭീഷണി: 16 കാരന്‍ അറസ്റ്റില്‍

അഹ്മദാബാദ്: ധോണിയുടെ മകള്‍ക്കെതിരെ ഇന്‍സ്റ്റഗ്രാമിലൂടെ ബലാത്സംഗ ഭീഷണി നടത്തിയ കേസില്‍ ഗുജറാത്ത് സ്വദേശിയായ 16 വയസ്സുകാരനെ പൊലീസ് പിടികൂടി. കച്ചിലെ മുന്ദ്രയില്‍ നിന്നുള്ള 16 വയസുകാരനെയാണ് പിടികൂടിയത്. കേസ് അന്വേഷിക്കുന്ന റാഞ്ചി പോലീസ് നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് നടപടിയെന്നും പൊലീസ് അറിയിച്ചു.

മൂന്ന് ദിവസം മുമ്പാണ് കേസിനാസ്പദമായ സംഭവം ശ്രദ്ധയില്‍പെട്ടത്. മത്സരത്തില്‍ ടീം പരാജയപ്പെട്ടതിന് പിറകേ ധോണിയുടെ മകള്‍ക്കെതിരേ ബലാത്സംഗ ഭീഷണി ഉയര്‍ന്നതായി സോഷ്യല്‍ മീഡിയ കണ്ടെത്തുകയായിരുന്നു.

തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയതായി അറസ്റ്റിലായ 16കാരന്‍ സമ്മതിച്ചതായി കച്ച് ഭുജ് പോലീസ് പറഞ്ഞു.

”റാഞ്ചി പോലീസ് ഈ കേസ് അന്വേഷിക്കുന്നു. ഇന്‍സ്റ്റാഗ്രാമില്‍ ചില അഭിപ്രായങ്ങള്‍ പ്രകടിപ്പിച്ച ഒരു പ്രതിയെ കച്ചിലെ മുന്ദ്രയില്‍ കണ്ടെത്തിയതായി അവര്‍ ഞായറാഴ്ച ഞങ്ങളെ അറിയിച്ചു. പ്രായപൂര്‍ത്തിയാവാത്ത ആ ആളെ ഞങ്ങള്‍ ഇന്ന് കണ്ടെത്തി. സിഎസ്‌കെ കെകെആറിനോട് ഒരു മത്സരം തോറ്റതിന് ശേഷം ആ അഭിപ്രായങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുചെയ്തതായി അറസ്റ്റിലായയാള്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചിട്ടുണ്ട്.” കച്ച് ഭുജ് പോലീസ് സൂപ്രണ്ട് സൗരഭ് സിങ് പറഞ്ഞു.

പന്ത്രണ്ടാം ക്ലാസ്സില്‍ പഠിക്കുന്ന ആണ്‍കുട്ടിയാണ് അറസ്റ്റിലായതെന്നും സിങ് പറഞ്ഞു. ”അവന് പ്രായപൂര്‍ത്തിയാകാത്തതിനാല്‍ കുറ്റാരോപണമില്ലാതെ അറസ്റ്റ് ചെയ്യാനോ തടങ്കലില്‍ വയ്ക്കാനോ ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം കഴിയില്ല. അതിനാല്‍ റാഞ്ചി പോലീസ് കച്ചില്‍ എത്തുമെന്ന് ഞങ്ങള്‍ കാത്തിരിക്കുകയാണ്. അതിനുശേഷം ഞങ്ങള്‍ അയാളെ അവര്‍ക്ക് കൈമാറും.” സിങ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News