കള്ളപ്പണം വാങ്ങാന്‍ പ്രേരിപ്പിച്ചത് പി ടി തോമസ് തന്നെ; മുദ്ര പേപ്പറില്‍ എഴുതി ഒപ്പിട്ട് പണം വാങ്ങാന്‍ പറഞ്ഞു; മരണഭയം മൂലമാണ് പണം വാങ്ങേണ്ടി വന്നതെന്നും സ്ഥലയുടമ കൈരളി ന്യൂസിനോട്

കൊച്ചി: ഇടപ്പളളി അഞ്ചുമന ഭൂമിയിടപാടില്‍ കള്ളപ്പണം വാങ്ങാന്‍ പ്രേരിപ്പിച്ചത് പി ടി തോമസ് എംഎല്‍എ തന്നെയെന്ന് സ്ഥലയുടമ രാജീവന്‍.

ജെസിബിയുമായി വീടും സ്ഥലവും ഇടിച്ചുനിരത്താനെത്തിയപ്പോള്‍, ഭയം കൊണ്ടാണ് പണം വാങ്ങേണ്ടി വന്നതെന്ന് രാജീവന്‍ കൈരളി ന്യൂസിനോട് പറഞ്ഞു. ആദായനികുതി വകുപ്പ് വന്നില്ലായിരുന്നെങ്കില്‍ തന്റെ കുടുംബം വഴിയാധാരമാകുമായിരുന്നെന്നും രാജീവ് പറഞ്ഞു.

ചെക്ക് വേണമെന്നാണ് താന്‍ ആദ്യം മുതല്‍ തന്നെ ആവശ്യപ്പെട്ടത്. എന്നാല്‍ പണമായി നല്‍കാനേ കഴിയൂവെന്ന് റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരന്‍ രാമകൃഷ്ണന്‍ പറഞ്ഞു. പി ടി തോമസ് എംഎല്‍എയും പണം വാങ്ങാന്‍ പ്രേരിപ്പിച്ചതോടെ ഗത്യന്തരമില്ലാതായെന്ന് രാജീവന്‍ പറഞ്ഞു.

ബാഗിനുളളില്‍ പണമാണെന്ന് പി ടി തോമസ് എംഎല്‍എയ്ക്കും അറിയാമായിരുന്നു. അദ്ദേഹത്തിന്റെ സാന്നിധ്യത്തിലാണ് പണമടങ്ങിയ ബാഗ് വാങ്ങിയതെന്നും രാജീവന്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel