സജ്ന ഷാജിയെ ആക്ഷേപിച്ച സംഭവം; ഒരാള്‍ അറസ്റ്റില്‍

ട്രാന്‍സ്ജെന്‍ഡര്‍ സജ്ന ഷാജിയെയും സുഹൃത്തുക്കളെയും ആക്ഷേപിക്കുകയും ഉപജീവനമാര്‍ഗമായിരുന്ന ബിരിയാണി വില്പന തടസപ്പെടുത്തുകയും ചെയ്ത സംഭവത്തില്‍ ഒരാളെ തൃപ്പൂണിത്തുറ പൊലീസ് അറസ്റ്റ് ചെയ്തു. എരൂര്‍ സ്വദേശി ഗിരീഷാണ് (48) അറസ്റ്റിലായത്.

സംഭവത്തില്‍ മനംനൊന്ത് കഴിഞ്ഞ ദിവസം സജ്ന ഫേസ്ബുക്കില്‍ ലൈവില്‍ വന്നിരുന്നു. സാമൂഹ്യമാദ്ധ്യമങ്ങള്‍ ഏറ്റെടുത്തതോടെ വിഷയം അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടു. തുടര്‍ന്നാണ് പൊലീസ് നടപടികള്‍ വേഗത്തിലായത്.

എറണാകുളം ഇരുമ്ബനത്ത് വഴിയരികില്‍ ഭക്ഷണം വിറ്റ് ജീവിക്കുകയായിരുന്നു സജ്‌ന അടക്കം അഞ്ച് ട്രാന്‍സ്‌ജെന്‍ഡര്‍മാര്‍. തൊട്ടടുത്ത് കച്ചവടം നടത്തുന്ന സംഘം സജ്‌ന ഉള്‍പ്പെടെയുള്ളവരെ അധിക്ഷേപിക്കുകയും ഉപദ്രവിക്കുകയും ചെയ്തു.

പൊലീസ് സ്റ്റേഷനില്‍ പരാതി പറഞ്ഞിട്ടും നടപടിയുണ്ടായില്ല. ഇതില്‍ മനസ് തകര്‍ന്നാണ് സജ്ന ലൈവില്‍ വന്നത്.

തൃപ്പൂണിത്തുറ നഗരസഭ ആരോഗ്യ വിഭാഗം സജ്നയോടെ നഗരസഭാ ഓഫീസില്‍ എത്താന്‍ അറിയിച്ചിട്ടുണ്ട്. നടന്‍ ജയസൂര്യ ബിരിയാണിക്കട ആരംഭിക്കാനുള്ള സഹായം വാഗ്ദാനം ചെയ്തു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ സഹായത്തോടെ ഇന്നലെ സജ്നയും സുഹൃത്തുക്കളും ബിരിയാണി വില്പന നടത്തി. എം.സ്വരാജ് എം.എല്‍.എയടക്കം പിന്തുണയുമായി എത്തിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here