ചുമട്ടു തൊഴിലാളികൾക്ക് ചുമക്കുന്ന ഭാരം കുറയ്ക്കാൻ മന്ത്രിസഭാ യോഗ തീരുമാനം. ഒരു തൊഴിലാളിക്ക് ചുമക്കാവുന്ന പരമാവധി ഭാരം 75 കിലോഗ്രാമിൽ നിന്ന് 55 കിലോഗ്രാമായി കുറയ്ക്കാനാണ് തീരുമാനം.
സ്ത്രീകൾക്കും കൗമാരം പിന്നിട്ടവർക്കും ചുമക്കാവുന്ന ഭാരം 35 കിലോഗ്രാമായും കുറച്ചു. ഇതിനായി 1978-ലെ കേരള ചുമട്ട് തൊഴിലാളി നിയമത്തിൽ ദേദഗതി വരുത്തി ഓർഡിനൻസ് ഇറക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. നിയമത്തിലെ 7 (1), 43 വകുപ്പുകളിലാണ് ഭേദഗതി വരുത്തിയത്.
ഉൾനാടൻ മത്സ്യയിനങ്ങളുടെ സംരക്ഷണത്തിനായുള്ള ഓർഡിനൻസിനും മന്ത്രിസഭ അംഗീകാരം നൽകി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here