അന്ന് ആത്മഹത്യയെ കുറിച്ച് ചിന്തിച്ചു; തുറന്ന് പറഞ്ഞ് സനുഷ

താന്‍ അനുഭവിച്ച മാനസിക ബുദ്ധിമുട്ടുകളെ കുറിച്ചും വിഷാദത്തെ കുറിച്ചും തുറന്നു പറഞ്ഞ് നടി സനുഷ. യൂട്യൂബ് ചാനലിലൂടെയാണ് സനുഷ മനസ്സു തുറന്നത്.

സനുഷയുടെ വാക്കുകള്‍: ”ഒരു സമയത്ത് എനിക്ക് ഏറ്റവും കൂടുതല്‍ മിസ് ചെയ്തത് എന്റെ ചിരിയായിരുന്നു. കൊറോണ തുടങ്ങിയ സമയം എന്നെ സംബന്ധിച്ച്, വ്യക്തിപരമായും ജോലി പരമായും വളരെ ബുദ്ധിമുട്ടേറിയ ഒന്നായിരുന്നു. ആരോടും ഒന്നും സംസാരിക്കാന്‍ തോന്നിയില്ല. എന്താണ് പറയേണ്ടത് എന്നറിയില്ല. എന്റെ ഉള്ളിലെ ഇരുട്ട്, പേടിപെടുത്തുന്ന നിശബ്ദത ഒന്നും എങ്ങനെ പറയണമെന്ന് അറിയില്ലായിരുന്നു. പാനിക് അറ്റാക്ക്, ടെന്‍ഷന്‍ ഒക്കെ അനുഭവിച്ചു. ഒന്നിനോടും താല്‍പ്പര്യമില്ലായിരുന്നു. ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ ഞാനെന്തെങ്കിലും തെറ്റ് ചെയ്തു പോവുമോ എന്നായി. ആത്മഹത്യയെ കുറിച്ച് കുറേ ചിന്തിച്ചു.”

”ഞാന്‍ വല്ലാതെ ഭയന്നു. ഓടിപ്പോവുക എന്നായിരുന്നു എന്റെ മുന്നിലുള്ള ഏകമാര്‍ഗം. ഞാനെന്റെ കാര്‍ എടുത്തു ഇറങ്ങി. വളരെ ക്ലോസ് ആയുള്ള ഒരാളെ മാത്രം വിളിച്ചു. എനിക്ക് കുറച്ചു ദിവസം ഒന്നു മാറി നില്‍ക്കണം എന്നു പറഞ്ഞു. വയനാട്ടിലേക്ക് പോയി. നിങ്ങള്‍ ചിരിച്ചും കളിച്ചും കണ്ട ചിത്രങ്ങളെല്ലാം വല്ലാത്തൊരവസ്ഥയിലൂടെ കടന്നു പോവുമ്പോള്‍ എടുത്തതാണ്.”

”വീട്ടില്‍ പറയാനും എനിക്ക് പേടിയായിരുന്നു. മെന്റല്‍ ഹെല്‍ത്തിനു വേണ്ടി സഹായം ചോദിക്കുമ്പോള്‍, സൈക്കോളജിസ്റ്റിനിയോ സൈക്കാര്‍ട്ടിസ്റ്റിനിയോ കാണുന്നത് എല്ലാം പലരും ഇപ്പോഴും മോശം കാര്യമായാണ് കാണുന്നത്. ആരോടും പറയാതെ ഞാനോരു ഡോക്ടറുടെ സഹായം തേടി. മരുന്നുകള്‍ കഴിച്ചുതുടങ്ങി.”

”ആ സമയത്ത് ഞാന്‍ എല്ലാ കാര്യങ്ങളും പങ്കുവെച്ചത് അനിയനോടാണ്. എന്നെ പിടിച്ചുനിര്‍ത്തിയൊരു ഘടകം അവനാണ്. ഞാന്‍ പോയാല്‍ അവനാര് എന്ന ചിന്തയാണ് ആത്മഹത്യയില്‍ നിന്നും എന്നെ പിന്തിരിപ്പിച്ചത്. യോഗ, ഡാന്‍സ്, യാത്രകള്‍ മനസ്സിനിഷ്ടമുള്ള കാര്യങ്ങള്‍ ചെയ്തു തിികെ വരാന്‍ ശ്രമിച്ചു. ഇപ്പോള്‍ മെഡിക്കേഷന്‍ ഒക്കെ നിര്‍ത്തി. ജീവിതത്തെ വീണ്ടും സ്‌നേഹിക്കാന്‍ തുടങ്ങിയിട്ടുണ്ട് ഇപ്പോള്‍. എന്നെക്കുറിച്ച് ഇപ്പോഴെനിക്ക് അഭിമാനം തോന്നുന്നുണ്ട്, വിട്ടുകൊടുക്കാതിരുന്നതിന്.”

വിഷാദാവസ്ഥകളിലൂടെ കടന്നുപോവുന്നവര്‍ക്കുള്ള ഒരു സന്ദേശം നല്‍കി കൊണ്ടാണ് സനൂഷ വീഡിയോ അവസാനിപ്പിക്കുന്നത്. ”സഹായം തേടുന്നതില്‍ മടി കാണിക്കാതിരിക്കുക. നമുക്ക് പ്രിയപ്പെട്ടവരോട് പറയാന്‍ പറ്റാത്ത കാര്യങ്ങള്‍ ചിലപ്പോള്‍ അപരിചിതനായ ഒരു ഡോക്‌റോട് തുറന്ന് പറയാന്‍ സാധിച്ചേക്കാം.”

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News