മലയാളത്തിൻ്റെ മഹാകവി അക്കിത്തത്തിന് നാടിൻ്റെ യാത്രാ മൊഴി. കുമരനെല്ലൂരിലെ വീട്ടുവളപ്പിൽ പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്ക്കാരം. രാഷ്ട്രീയ- സാമൂഹ്യ – സാംസ്ക്കാരിക രംഗത്തെ പ്രമുഖർ അന്തിമോപചാരമർപ്പിച്ചു. രാവിലെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
ഒരു കണ്ണീര്‍ക്കണം മറ്റു ള്ളവര്‍ക്കായ് പൊഴിച്ച ഇതിഹാസ കവിക്ക് വിട. അവസാന യാത്രക്കായ് കവി ദേവായനത്തിൻ്റെ പടികടന്നെത്തിയപ്പോൾ യാത്രയയ്ക്കാൻ നാടൊന്നാകെയെത്തി. മന്ത്രി സി രവീന്ദ്രനാഥ് മുഖ്യമന്ത്രിക്ക് വേണ്ടി പുഷ്പചക്രമർപ്പിച്ചു.
സാംസ്ക്കാരിക മന്ത്രി എ കെ ബാലന് വേണ്ടി ഒറ്റപ്പാലം സബ് കലക്ടർ അർജ്ജുൻ പാണ്ഡ്യൻ പുഷ്പചക്രം അർപ്പിച്ചു. തൃശൂർ സാഹിത്യ അക്കാദമിയിൽ മന്ത്രി എ സി മൊയ്തീൻ, വി എസ് സുനിൽകുമാർ തുടങ്ങി യവരും സാഹിത്യ – സാംസ്ക്കാരിക രംഗത്തെ പ്രമുഖരും അന്തിമോപചാരമർപ്പിച്ചു. ചടങ്ങുകൾക്ക് ശേഷം മകൻ വാസുദേവൻ അക്കിത്തം ചിതയ്ക്ക് തീ കൊളുത്തി. മാനവികതയുടെ ദർശനങ്ങൾ എപ്പോഴും ഉയർത്തി പിടിച്ച അക്കിത്തം ഇനി ദീപ്തമായ ഓർമ..
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here