ആക്രമിക്കപ്പെട്ട നടിക്കെതിരെ അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബു ചാനലിൽ പറഞ്ഞ ‘മരിച്ചവർ’ എന്ന പരാമർശത്തിനെതിരെ വ്യാപകമായ പ്രതിഷേധമാണ് സമൂഹത്തിന്‍റെ നാനാ തുറകളില്‍ നിന്ന് ഉയര്‍ന്നു കേട്ടത്. വിഷയത്തില്‍ ശക്തമായി പ്രതികരിച്ചുകൊണ്ട് അമ്മയില്‍ നിന്ന് രാജി വച്ച നടി പാര്‍വതി തിരുവോത്തിനെ പിന്തുണച്ച് നിരവധിയാളുകള്‍ രംഗത്ത് വരികയും ചെയ്തു.
ഇടവേള ബാബുവിന്‍രെ പരാമര്‍ശത്തിനെതിരെ വുമൺ ഇന്‍ സിനിമാ കളക്ടീവും ഇതിനെതിരെ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ അമ്മ സംഘടനയ്‍ക്കെതിരെ രൂക്ഷമായ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് നടിമാരായ പാർവതിയും പത്മപ്രിയയും നടിയും സംവിധായികയുമായ രേവതിയും.
സംഘടനയുടെ ജനറൽ സെക്രട്ടറിക്ക് നേതൃത്വം നിരുപാധിക പിന്തുണ നൽകുന്നതുകൊണ്ടാണ് ഇതൊക്കെ നടക്കുന്നതെന്നാണ് ഒരു മാധ്യമം നടത്തിയ ചാനൽ ചര്‍ച്ചയില്‍ പാര്‍വ്വതി പറഞ്ഞിരിക്കുന്നത്.
സംഘടനയിലെ ചില ‘വിഗ്രഹങ്ങള്‍’ എല്ലാം ശരിയാണെന്ന പ്രതീതി ഉണ്ടാക്കുന്നതിനായി നിശ്ശബ്‍ദത തുടരുകയാണ്. ഇത് ഇനിയും അനുവദിച്ചുകൊടുക്കരുതെന്നും പാര്‍വതി വ്യക്തമാക്കിയിരിക്കുകയാണ്.
സംഘടന ഒരു കുടുംബമാണ്, ഒത്തൊരുമയുണ്ട് എന്നൊക്കെ പറയുന്നവരാണ് ഇപ്പോള്‍ ഇത്തരത്തിൽ സംസാരിച്ചിരിക്കുന്നത്. ഗീതു മോഹന്‍ദാസ്, രമ്യ നമ്പീശന്‍, റിമ കല്ലിങ്കല്‍ എന്നിവരൊക്കെ അവരുടെ പ്രതിഷേധം പ്രകടിപ്പിച്ചുകൊണ്ടാണ് അമ്മയില്‍ നിന്ന് രാജിവെയ്ക്കുകയുണ്ടായത്. ഞങ്ങൾ ചിലര്‍ സംഘടനയ്ക്ക് ഉള്ളില്‍ നിന്ന് മാറ്റങ്ങള്‍ പ്രതീക്ഷിച്ചുകൊണ്ട് ശ്രമങ്ങള്‍ നടത്തുകയായിരുന്നുവെന്നും പാര്‍വ്വതി പറഞ്ഞു.
ഉള്ളില്‍ നടക്കുന്ന കളികള്‍ ഇനി മനസ്സിലാക്കണം. മാറ്റങ്ങള്‍ ഉണ്ടാകേണ്ടതുണ്ട്. ജനങ്ങള്‍ക്ക് ഇക്കാര്യങ്ങളിൽ രോഷമുണ്ട്, അത് തിരിച്ചറിയേണ്ടതുണ്ട്. അതിനായി പ്രതിഷേധിച്ച് മുന്നോട്ട് പോകണമെന്ന് തന്നെയാണ് താല്‍പര്യം. അമ്മ സംഘടനയിൽ 50-50 പ്രാതിനിധ്യം ഉണ്ടെന്ന് ഇടവേള ബാബു പറഞ്ഞത് ഏറെ സങ്കടം തോന്നുന്ന കാര്യമാണ്. ഇക്കഴിഞ്ഞ 2 വര്‍ഷമായിട്ടും ഞങ്ങള്‍ പല കാര്യങ്ങള്‍ ഉന്നയിച്ചിട്ടും അതിനെപറ്റി ഒന്നും പറഞ്ഞിട്ടില്ലെന്നും അവര്‍ വ്യക്തമാക്കിയിരിക്കുകയാണെന്നും പാര്‍വ്വതി ചാനല്‍ ചര്‍ച്ചയില്‍ തുറന്ന് പറഞ്ഞു. പാര്‍വതിക്ക് പുറമെ രേവതി, പത്മപ്രിയ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here