കേരള സംസ്ഥാന സർക്കാരിൻ്റെ മികച്ച സ്വഭാവനടിയ്ക്കുള്ള പുരസ്കാരം ഇക്കുറി നടി സ്വാസികയെ ആയിരുന്നു തേടിയെത്തിയത്.
ഇപ്പോഴിതാ തൻ്റെ അഭിനയ ജീവിതത്തെക്കുറിച്ചും സിനിമാ രംഗത്തേക്കുള്ള യാത്രയെക്കുറിച്ചും വാചാലയായിരിക്കുകയാണ് സ്വാസിക.
സിനിമയിലെത്തിയപ്പോൾ തുടക്ക കാലത്ത് നായികയാകാനുളള ലുക്ക് ഇല്ല എന്നടക്കമുളള വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നുവെന്ന് സ്വാസിക മുൻപും തുറന്ന് പറഞ്ഞിരുന്നു. ഇപ്പോഴിതാ വാസന്തി എന്ന സിനിമയിലെ ടൈറ്റിൽ റോൾ അവതരിപ്പിച്ച സ്വാസിക മനസ് തുറക്കുകയാണ്. മോഹൻലാലിന്റെ നല്ല വാക്കുകളാണ് തനിക്ക് ആത്മവിശ്വാസം പകർന്നതെന്ന് തുറന്ന് പറയുകയാണ് സ്വാസിക.
വലിയ മൂക്കാണെന്നും മുഖം നിറയെ കുരുക്കളാണെന്നും ഒരു നായികയ്ക്ക് വേണ്ട ലുക്ക് ഇല്ലെന്നും തന്നോട് പലരും തുടക്കകാലത്ത് പറഞ്ഞിരുന്നുവെന്ന് സ്വാസിക പറയുന്നു. ഒരു പ്രശസ്ത നടിയും എന്നെപ്പറ്റി അങ്ങനെ പറഞ്ഞപ്പോള്‍ താൻ ശരിക്കും തകര്‍ന്നുപോയെന്നും നടി പറഞ്ഞു.
എന്നാല്‍ അഭിനയത്തിന്റെ അളവുകോല്‍ സൗന്ദര്യം മാത്രമല്ല എന്ന സത്യം തനിക്ക് ആത്മവിശ്വാസം പകർന്നുവെന്നാണ് സ്വാസിക പറയുന്നത്.
നമ്മുടെ സൌന്ദര്യമല്ല, ചെയ്യുന്ന കഥാപാത്രങ്ങളിലൂടെ ആളുകള്‍ക്ക് നമ്മോട് ഇഷ്ടം തോന്നുന്നതാണ് പ്രധാനം എന്നാണ് ലാലേട്ടൻ തന്നോട് പറഞ്ഞത്. ഈ വാക്കുകളാണ് തനിക്ക് ആത്മവിശ്വാസം നല്‍കിയതെന്നും സ്വാസിക മനസ്സു തുറന്നു.
നല്ല കഥാപാത്രങ്ങള്‍ ചെയ്ത് തെളിയിച്ചാലല്ലേ അംഗീകാരം പ്രതീക്ഷിക്കുന്നതില്‍ അര്‍ത്ഥമുളളൂ എന്നും അംഗീകാരം കിട്ടാന്‍ വൈകി എന്ന് തോന്നുന്നില്ലെന്നും മികച്ച കഥാപാത്രങ്ങള്‍ കിട്ടാനാണ് വൈകിയതെന്നും നടി പറഞ്ഞു. അഭിനയിക്കാന്‍ എത്തിയിട്ട് പത്തിലേറെ വര്‍ഷമായെങ്കിലും രണ്ട് വര്‍ഷം മുമ്പാണ് അഭിനയ സാധ്യതകളുളള കഥാപാത്രങ്ങള്‍ ലഭിച്ചുതുടങ്ങിയതെന്നും താരം പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here