ബോളിവുഡ് നടൻ ആമിർ ഖാന്റെ മകൾ ഇറാ ഖാന്‍ തന്റെ വിഷാദരോഗകാലത്തെക്കുറിച്ച് തുറന്നു പറഞ്ഞത് അടുത്തിടെയാണ്. കഴിഞ്ഞ 4 വർഷത്തോളം താൻ വിഷാദരോഗത്തിന് ചികിത്സയിലായിരുന്നുവെന്നും ഇറ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വീഡിയോയില്‍ പറഞ്ഞിരുന്നു. ഒട്ടേറെപ്പേര്‍ പിന്തുണ അറിയിച്ച് രംഗത്തെത്തിയെങ്കിലും അപൂര്‍വം ചിലര്‍ ഇറ ഖാനെ വിമര്‍ശിക്കുകയും ചെയ്തു.
തന്നെ വിമര്‍ശിച്ചവരോട് ഇറ ഇന്‍സ്റ്റഗ്രാമിലൂടെ പ്രതികരിച്ചു. ‘രോഗത്തെക്കുറിച്ചുള്ള എന്റെ സന്ദേശത്തിനു ചുവട്ടില്‍ വിദ്വേഷ കമന്റിട്ടാല്‍ എനിക്കത് മായ്ക്കേണ്ടിവരും. വീണ്ടും അതുതന്നെ തുടര്‍ന്നാല്‍ അങ്ങനെയുള്ളവരെ ഒഴിവാക്കി എനിക്കു മുന്നോട്ടുപോകേണ്ടിവരും’- എന്നാണ് ഇറയുടെ പോസ്റ്റ്.
തന്റെ വീഡിയോയ്ക്ക് താഴെ വിദ്വേഷ കമന്റുകള്‍ എഴുതിയവരുടെ പോസ്റ്റുകള്‍ ഡിലീറ്റ് ചെയ്യണോ വേണ്ടയോ എന്നകാര്യത്തില്‍ ഇറ ഇന്‍സ്റ്റഗ്രാമിലൂടെ വോട്ടെടുപ്പും നടത്തി. 56 ശതമാനം പേരും വിദ്വേഷ കമന്റുകള്‍ മായ്ക്കണമെന്നാണ് അഭിപ്രായപ്പെട്ടത്.
അതേസമയം, വിദ്വേഷ കമന്റുകള്‍ തന്നെ ഒരു തരത്തിലും ബാധിക്കാറില്ലെന്നും ഇറ പറയുന്നു. വിഷാദ രോഗത്തെക്കുറിച്ചും മാനസിക പ്രശ്നങ്ങളെക്കുറിച്ചും തുറന്ന ചര്‍ച്ച വേണമെന്നും ഇറ അഭിപ്രായപ്പെടുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here