നെറികെട്ട രാഷ്ട്രീയ പ്രചാരണം അവസാനിപ്പിക്കണമെന്ന് ജീവിക്കുന്ന രക്തസാക്ഷി പുഷ്പൻ; “കുടുംബവുമായി അകന്നു കഴിയുന്നയാളാണ് സഹോദരൻ ശശി”

തന്റെ കുടുംബം ബിജെപിയിൽ ചേർന്നു എന്ന തരത്തിൽ നടക്കുന്ന നെറികെട്ട രാഷ്ട്രീയ പ്രചാരണം അവസാനിപ്പിക്കണമെന്ന് ജീവിക്കുന്ന രക്തസാക്ഷിയായ പുഷ്പൻ. കുടുംബവുമായി അകന്നു കഴിയുന്നയാളാണ് സഹോദരൻ ശശി എന്നും പുഷ്പൻ പറഞ്ഞു.

ഈ സഹോദരനെ ഉപയോഗിച്ചാണ് ബിജെപി ദുഷ്പ്രചാരണം നടത്തുന്നത്. മദ്യപാനിയായ സഹോദരൻ ഏറെ കാലമായി കുടുംബത്തിലെ ആരുമായും ബന്ധമില്ലാതെ കഴിയുന്ന ആളാണെന്നും പുഷ്പൻ വ്യക്തമാക്കി.

ജീവിക്കുന്ന രക്തസാക്ഷി പുഷ്പന്റെ സഹോദരൻ ശശിയെ ഉപയോഗിച്ച് ബിജെപി നടത്തുന്ന പ്രചാരണങ്ങൾക്ക് എതിരെയാണ് ശക്തമായ മറുപടിയുമായി പുഷ്പൻ തന്നെ രംഗത്തെത്തിയത്.

സഹോദരൻ ശശിയുമായി രക്തബന്ധം ഉണ്ടെന്നത് ശരിയാണ്. എന്നാൽ ഏറെ നാളായി കുടുംബത്തിൽ നിന്നും അകന്നു കഴിയുകയാണ് സഹോദരൻ ശശി. കുടുംബത്തിലെ ആരുമായും ബന്ധമില്ല. കുടുംബത്തിൽ നടന്ന വിവാഹ ചടങ്ങിൽ പോലും സഹോദരൻ പങ്കെടുത്തിട്ടില്ലെന്നും പുഷ്പൻ പറഞ്ഞു.

കുടുംബ സ്വത്ത് ഭാഗിക്കുന്നതുമായി ബന്ധപ്പെട്ട് നിരന്തര കലഹം ഉണ്ടാക്കുന്നയാലാണ് ഈ പറയുന്ന സഹോദരൻ. തനിക്കും സഹോദരിമർക്കും എതിരെ കേസ് കൊടുത്തു.
നിരന്തര മദ്യപാനവും ശീട്ട് കളിയുമായി നടക്കുന്ന സഹോദരൻ കുടുംബത്തിൽ പ്രശ്നങ്ങൾ ഉണ്ടാക്കി അകന്ന് കഴിയുകയാണ്. കുടുംബ പ്രശ്നം മുതലാക്കി രാഷ്ട്രീയ ദുഷ്പ്രചാരണം നടത്തുന്നതിൽ നിന്നും ബിജെപി പിന്മാറണമെന്നും പുഷ്പൻ ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here