”മുഖ്യമന്ത്രിയുമായി അടുപ്പമില്ല, സംസാരിച്ചത് ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് മാത്രം”: സ്വപ്ന ഇഡിക്ക് നല്‍കിയ മൊഴി പുറത്ത്

മുഖ്യമന്ത്രിയുമായി തനിക്ക് അടുപ്പം ഉണ്ടായിരുന്നില്ലെന്ന് സ്വപ്ന സുരേഷ്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് നല്‍കിയ മൊഴിയിലാണ് സ്വപ്ന ഇക്കാര്യം വ്യക്തമാക്കുന്നത്.

കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിലെ സ്വപ്നയുടെ മൊഴിയിലെ വിശദംശങ്ങളാണ് പുറത്തു വന്നിരിക്കുന്നത്.

മുഖ്യമന്ത്രിയുമായി വ്യക്തിപരമായ അടുപ്പം ഉണ്ടായിരുന്നോ എന്ന് എന്‍ഫോഴ്‌സ്‌മെന്റ് സ്വപ്നയോട് ചോദിച്ചിരുന്നു.ഇല്ലെന്നായിരുന്നു സ്വപ്നയുടെ മറുപടി.അദ്ദേഹത്തിന്റെ കുടുംബവുമായും തനിക്ക് അടുപ്പമുണ്ടായിരുന്നില്ലെന്നും സ്വപ്നയുടെ മൊഴിയിലുണ്ട്.

കോണ്‍സുല്‍ ജനറലിന്റെ സെക്രട്ടറി എന്ന നിലയില്‍ ഔദ്യോഗിക കാര്യങ്ങള്‍ മാത്രമാണ് താനും മുഖ്യമന്ത്രിയുമായി സംസാരിച്ചിട്ടുള്ളത്. അത് എന്തൊക്കെയായിരുന്നു എന്നും സ്വപ്ന വിശദീകരിച്ചിട്ടുണ്ട്. മുന്‍പൊരിക്കല്‍ ഷാര്‍ജാ ഭരണാധികാരിയുടെ കേരള സന്ദര്‍ശനത്തിനു മുന്നോടിയായി മുഖ്യമന്ത്രി തന്നോട് സംസാരിച്ചിട്ടുണ്ട്.

അദ്ദേഹം കേരളത്തിലെത്തുമ്പോള്‍ ഔദ്യോഗിക ആചാരപ്രകാരം സ്വീകരിക്കേണ്ടത് എങ്ങനെയൊക്കെ വേണമെന്ന് ചോദിക്കാനാണ് മുഖ്യമന്ത്രി വിളിച്ചത്.കൂടാതെ തന്റെ പിതാവ് മരിച്ചപ്പോള്‍ മുഖ്യമന്ത്രി ഫോണില്‍ വിളിച്ച് അനുശോചനം അറിയിച്ചിരുന്നു.

ഇത്തരത്തിലുള്ള ആശയവിനിമയം മാത്രമാണ് താനും മുഖ്യമന്ത്രിയും തമ്മില്‍ ഉണ്ടായിട്ടുള്ളതെന്നും സ്വപ്ന മൊഴിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News