‘വാസന്തി’ മോഷണമെന്ന ആരോപണവുമായി പി കെ ശ്രീനിവാസന്‍; മറുപടിയുമായി സംവിധായകൻ സജാസ് റഹ്മാൻ

സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയ ‘വാസന്തി’യ്‍ക്കെതിരെ രംഗത്തെത്തിയ മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ പി കെ ശ്രീനിവാസന് മറുപടിയുമായി സജാസ് റഹ്മാൻ.

തമിഴിലെ പ്രമുഖ എഴുത്തുകാരൻ ഇന്ദിര പാർത്ഥസാരഥിയുടെ പോർവേ ചാർത്തിയ ഉടൽകൾ എന്ന നാടകം മോഷ്ടിച്ചൊരുക്കിയ സിനിമയാണെന്നാണ് ശ്രീനിവാസൻറെ ആരോപണം.’വാസന്തിയെ മോഷ്ടിച്ചവർ’ എന്നായിരുന്നു ശ്രീനിവാസൻറെ ഫെയ്സ്ബുക്ക് കുറിപ്പിന്‍റെ തലക്കെട്ട്.

‘Inspired from thoughts dramatized in the play porvai porthiya udalgal by indhira parthasarathy’ എന്ന് ഞങ്ങൾ സിനിമയിൽ എഴുതി കാണിച്ചിട്ടുമുണ്ടെന്ന് ചിത്രത്തിന്‍റെ സംവിധായകരിലൊരാളായ സജാസ് മറുപടിയായി ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കിയിരിക്കുകയാണ്.

എന്നാല്‍ തമിഴിലെ പ്രമുഖ എഴുത്തുകാരൻ ഇന്ദിര പാർത്ഥസാരഥിയുടെ പോർവേ ചാർത്തിയ ഉടൽകൾ (പുതപ്പു പുതപ്പിച്ച ശരീരങ്ങൾ) എന്ന കഥയിലെ കഥാപാത്രമാണ് വാസന്തി എന്ന് സംവിധായകർ പറയുന്നു.

പി.കെ ശ്രീനിവാസന്‍റെ ഫെയ്സ്ബുക്ക് കുറിപ്പ്;

2010 ൽ വാസന്തി നാടകരൂപത്തിൽ ആക്കിയെന്നും രംഗത്ത് അവതരിപ്പിച്ചെന്നും പറയുന്നുണ്ട്. ആ കഥാപാത്രത്തിൽ സിനിമക്കുള്ള സാധ്യത കണ്ടെത്തി ഇപ്പോൾ വാസന്തി എന്ന സിനിമ വന്നിരിക്കുന്നു. പോർവേ ചാർത്തിയ ഉടൽകൾ ഐപിയുടെ പ്രസിദ്ധ നാടകമാണ്. കഥയല്ല. മറ്റൊരു ഭാഷയിലെ പ്രഗത്ഭനായ ഒരു എഴുത്തുകാരന്‍രെ നാടകം സിനിമയാക്കുമ്പോൾ സാമാന്യ മര്യാദ അനുസരിച്ച് അദ്ദേഹത്തിന്‍റെ അനുവാദം വാങ്ങണം. ഈ വാർത്ത ശ്രദ്ധയിൽപ്പെട്ടപ്പോൾ ഐപി എന്ന് ഞങ്ങൾ, സുഹൃത്തുക്കൾ വിളിക്കുന്ന ഇന്ദിര പാർത്ഥസാരഥിയെ വിളിച്ചു ഞാൻ ചോദിച്ചു, ആരെങ്കിലും താങ്കളെ കഥക്ക് സമീപിച്ചിരുന്നോ? അനുവാദം ചോദിച്ചിരുന്നോ? മലയാളത്തിൽ നിന്ന് ആരെങ്കിലും വിളിച്ചാൽ ഐപി എന്നെ വിളിക്കും. കാരണം കേന്ദ്ര അക്കാദമി അവാർഡ് ലഭിച്ച കുരുതിപ്പുനൽ ഉൾപ്പെടെ മൂന്നു നോവലുകളും കുറെ കഥകളും ഞാനാണ് മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തിയത്.

അദ്ദേഹം, പറഞ്ഞു, “എന്നെ ആരും വിളിച്ചില്ല. 90 വയസ്സായ ഞാൻ ഇപ്പോഴും ഇവിടെ ജീവിച്ചിരിപ്പുണ്ട് എന്ന് അവരോട് പറഞ്ഞേക്ക്” (‌വർഷങ്ങൾക്കു മുൻപ് കുരുതിപ്പുനൽ ഐപിയുടെ അനുവാദമില്ലാതെ ദേശാഭിമാനി ഓണപ്പതിപ്പിൽ പ്രസിദ്ധീകരിച്ചു. കൂടാതെ ചിന്ത അത് അനുവാദമില്ലാതെ തന്നെ പുസ്തകമാക്കുകയും ചെയ്തു. ഡൽഹി യൂണിവേഴ്സിറ്റിയിൽ പഠിപ്പിക്കുന്ന കാലത്തു നേരിൽ കണ്ടപ്പോൾ ഇ എം എസ് നമ്പൂതിരിപ്പാടിനോട് അക്കാര്യം പറഞ്ഞപ്പോൾ അദ്ദേഹം തമാശരൂപത്തിലാണ് അതെടുത്ത്. അത് തന്നെ വേദനിപ്പിച്ചെന്നു അദ്ദേഹം പറയുമായിരുന്നു.

ഐപിക്ക്‌ പ്രതിഫലം വേണ്ട. പക്ഷേ മര്യാദക്ക് വിവരം അറിയിക്കാമല്ലോ. ഇതിനെയാണ് മോഷണം എന്ന് നാം സാധാരണ പറയാറ്. വാസന്തിയുടെ കാര്യത്തിലും അതാണ് സംഭവിച്ചത്. തികഞ്ഞ മോഷണം. അദ്ദേഹം സർക്കാരിനെ ഇക്കാര്യം അറിയിച്ചാൽ മികച്ച ചിത്രത്തിനുള്ള അവാർഡ് സ്വീകരിക്കാനാവുമോ? കഥയും കാലവും സന്ദർഭവും മാറ്റി വാസന്തി പിറന്നു എന്നാണ് ഉളുപ്പില്ലാതെ അവർ പറയുന്നത്. കഥാപാത്രത്തിന്‍രെ പേര് പോലും മാറ്റാൻ വാസന്തിക്കാർക്കു ആയില്ല. (ഐപിയുടെ ഉച്ചിവയിൽ എന്ന കഥയാണ് കെ എസ് സേതുമാധവൻ മറുപക്കം എന്ന പേരിൽ 1992 ൽ സിനിമയാക്കിയത്. തമിഴ് സിനിമാലോകത്തെ ആദ്യത്തെ സ്വർണ കമലം ആ ചിത്രത്തിനായിരുന്നു.) ഇത്തരത്തിലുള്ള മോഷണങ്ങൾ മലയാള സിനിമയുടെ യശ്ശസ്സിനു അപമാനകരമല്ലേ?- എന്നാണ് ശ്രീനിവാസൻ ഫെയ്സ്ബുക്കിൽ കുറിച്ചിരുന്നത്.

വാസന്തിയെ മോഷ്ടിച്ചവർ
"വാസന്തി വന്ന വഴി " എന്നൊരു ലേഖനം ഇന്നലത്തെ മനോരമയുടെ ഞായറാഴ്ചയിൽ കണ്ടു. ലേഖകൻ എം കെ കുര്യാക്കോസ്….

Posted by P K Sreenivasan on Monday, 19 October 2020

ഇതിന് മറുപടിയുമായാണ് സജാസ് റഹ്മാൻ രംഗത്ത് വന്നത്.

സജാസ് റഹ്മാന്‍റെ ഫെയ്സ് ബുക്ക് കുറിപ്പ് ഇങ്ങനെ;

വാസന്തി’ എന്ന സിനിമ ഇന്ദിരാ പാർത്ഥസാരതിയുടെ നാടകത്തിന്‍റെ അഡാപ്റ്റേഷൻ ആണ് എന്ന തരത്തിലുള്ള വാർത്തകൾ രണ്ട് ദിവസമായി പല ഇടത്തും കാണുന്നുണ്ടായിരുന്നു. വാസന്തി എന്ന സിനിമയിലേക്ക് എത്തിപ്പെട്ടതിന്‍റെ തുടക്കം ഞാൻ 2010 ൽ സ്കൂൾ ഓഫ് ഡ്രാമയിൽ പ്രൊഡക്ഷന്‍റെ ഭാഗമായി ചെയ്ത ഈ നാടകത്തിൽ നിന്നാണ് എന്ന് ഞങ്ങൾ പല മാധ്യമങ്ങളോടും പറഞ്ഞിരുന്നു.

ഒരു പോസ്റ്റ് ടെക്സിറ്റിംഗ് എന്ന രീതിയിൽ ആണ് ആ നാടകത്തിലെ കഥാപാത്രത്തെ നാടക അവതരണത്തിന് ശേഷം വീണ്ടും സമീപിച്ചിട്ടുള്ളത്. ആ നാടകത്തിനു അപ്പുറമുള്ള, ശേഷമുള്ള കാര്യങ്ങൾ എന്ന നിലയിൽ ഈ വാചകത്തെ പല രീതിയിൽ വ്യാഖ്യാനിച്ച് ആ പ്ലേയുടെ അനുകരണം ആണ് വാസന്തി എന്ന രീതിയിൽ രണ്ട് മൂന്ന് പത്ര വാർത്തകൾ വരിക ഉണ്ടായി.

‌പക്ഷേ ഏറ്റവും വിഷമം തോന്നിയ കാര്യം ആ പത്ര വാർത്ത കണ്ട് പി കെ ശ്രീനിവാസൻ മാഷ് ഇന്നലെ വാസന്തി സിനിമയിലെ മോഷണത്തെ കുറിച്ച് ശക്തമായ ഭാഷയിൽ എഴുതുക ഉണ്ടായി. ആ എഴുത്തു ഒരുപാട് പേരിലേക്ക് എത്തുകയും ചെയ്തു. (ശ്രീനിവാസൻ മാഷ് സിനിമ കണ്ടിട്ടുണ്ടോ എന്നറിയില്ല. പോർവേ ചാർത്തിയ ഉടൽകൾ എന്ന നാടകത്തിലെ പ്രധാന കഥാപാത്രത്തിന്‍റെ പേര് വാസന്തി എന്നാണ്. ആ നാടകം ചെയ്യുമ്പോൾ ആ കഥാപാത്രത്തോട് തോന്നിയ അടുപ്പം തന്നെയാണ് ആ പേര് സിനിമയ്ക്ക് നല്കാനും സിനിമയിലെ കഥാപാത്രത്തിനു നല്കാനും പ്രേരിപ്പിച്ചത്.

അതിനപ്പുറം ഈ സിനിമയുടെ തിരക്കഥ പൂർത്തിയാകുന്നത് പല കാലങ്ങളിൽ ആയി (നാല് വർഷത്തോളം എടുത്തു സിനിമ പൂർത്തിയാവാൻ ) പലപ്പോഴായി, വന്നു കൂടിയ പല ചിന്തകളുടെയും, അതിനിടയിൽ ഞങ്ങൾ ചെയ്ത പല നാടകങ്ങളുടെ ചിന്തകളെയും അടിസ്ഥാനപ്പെടുത്തിയാണ്. ഏറ്റവും സ്വാതത്രമായ വാസന്തിയുടെ യാത്ര.

ആ യാത്രയ്ക്കുള്ള ആദ്യചിന്തകളെ നൽകിയത് പോർവേ ചാർത്തിയ ഉടൽകൾ എന്ന നാടകം തന്നെയാണ്. ഞങ്ങൾ ഏറ്റവും ബഹുമാനിക്കുന്ന നാടക അധ്യാപകരിൽ ഒരാളാണ് ഈ നാടകത്തിന്‍റെ രചയിതാവ് ഇന്ദിരാ പാർത്ഥസാരതി. അതുകൊണ്ട് തന്നെയാണ് ഞങ്ങൾ ആ പേരും, ആ നാടകത്തിന്‍റെ പേരും വീണ്ടും പലപ്പോഴായി ഞങ്ങൾ ആവർത്തിക്കുന്നത്. Inspired from thoughts dramatized in the play porvai porthiya udalgal by indhira parthasarathy എന്ന് സിനിമയിൽ എഴുതിയിട്ടുമുണ്ട്. വാസന്തിയോടൊപ്പം ഇതുവരെ കൂടെ കൂടിയ എല്ലാവരോടും സ്നേഹം, എന്ന് കുറിച്ചുകൊണ്ടാണ് സജാസ് കുറിപ്പ് അവസാനിപ്പിച്ചിരിക്കുന്നത്.

വാസന്തി എന്ന സിനിമ porvai porthiya udalgal എന്ന ഇന്ദിരാ
പാർത്ഥസാരതിയുടെ നാടകത്തിന്റെ adaptation ആണ് എന്ന തരത്തിലുള്ള…

Posted by Sajas Rahman on Monday, 19 October 2020

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News