‘ഐറ്റം’ എന്ന് വിളിച്ചത് പേര് മറന്നുപോയതിനാല്‍; സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ വിശദീകരണവുമായി കമല്‍നാഥ്

തെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥിയായ ബിജെപി സ്ഥാനാര്‍ഥിക്കെതിരെ സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയ സംഭവത്തില്‍ മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കമല്‍നാഥ് വിശദീകരണവുമായി രംഗത്ത്.

ബിജെപി സ്ഥാനാര്‍ഥിയുടെ പേര് മറന്നുപോയതിനാലാണ് ’ഐറ്റം’ എന്ന് വിശേഷിപ്പിച്ചതെന്നാണ് കമല്‍നാഥിന്‍റെ വിശദീകരണം.

‘ഞാന്‍ ചിലത് പറഞ്ഞു. എന്നാല്‍ അത് ആരെയും അപമാനിക്കാന്‍ വേണ്ടിയല്ല. ഞാന്‍ ഇമാര്‍തി ദേവിയുടെ പേര് മറന്നുപോയിരുന്നു. പട്ടികയില്‍ ഐറ്റം നമ്ബര്‍ വണ്‍, ഐറ്റം നമ്ബര്‍ രണ്ട് എന്നിങ്ങനെ പറയുന്നു. അതെങ്ങനെ അപമാനിക്കലാകുമെന്നാണ്-കമല്‍നാഥ് ചോദിക്കുന്നത്.

കോണ്‍ഗ്രസ് സ്ഥാനാര്‍ഥി സുരേഷ് രാജിന് വേണ്ടി മധ്യപ്രദേശ് ദാബ്രയില്‍ പ്രചരണ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴായിരുന്നു ബി.ജെ.പി സ്ഥാനാര്‍ഥി ഇമാര്‍തി ദേവിക്കെതിരെ കമല്‍ നാഥിന്‍റെ വിവാദ പരാമര്‍ശം.

‘ഞങ്ങളുടെ സ്ഥാനാര്‍ഥി അവളെപോലെയല്ല… അവളുടെ പേര് എന്താണ്? നിങ്ങള്‍ക്ക് അവളെ നന്നായി അറിയാം, നേരത്തേ എനിക്ക് മുന്നറിയിപ്പ് നല്‍കേണ്ടതായിരുന്നു… എന്തൊരു ഐറ്റമാണത്” എന്നായിരുന്നു കമല്‍നാഥിന്‍റെ പ്രസ്താവന .

ഇതിന് പിന്നാലെ ബിജെപി തെരഞ്ഞെടുപ്പ് കമീഷന് പരാതി നല്‍കുകയും ചെയ്തു. സംഭവത്തില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്‍ വിശദ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News