മുതിർന്ന സിപിഐ എം നേതാവ് മാരുതി മൻപഡെ (65) മഹാരാഷ്ട്രയിലെ സോളാപൂരിലെ ഒരു സ്വകാര്യ ആശുപത്രിയിൽ അന്തരിച്ചു. കഴിഞ്ഞ രണ്ടാഴ്ചയായി കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു.
ജനങ്ങളെ ചൂഷണം ചെയ്യുന്നതിനും അടിച്ചമർത്തുന്നതിനും എതിരായി കഴിഞ്ഞ മൂന്നു പതിറ്റാണ്ടായി വിട്ടുവീഴ്ചയില്ലാത്ത പോരാട്ടങ്ങൾക്ക് മാൻപഡെ നേതൃത്വം നൽകി. എ.ഐ.കെ.എസുമായി അഫിലിയേറ്റ് ചെയ്ത കർണാടക പ്രതാ റൈത സംഘ വൈസ് പ്രസിഡന്റായിരുന്നു അദ്ദേഹം. കെപിആർഎസിന്റെ പ്രസിഡന്റായി വളരെക്കാലം പ്രവർത്തിച്ചു.
എംജിഎൻആർജിഎ തൊഴിലാളികളെയും പഞ്ചായത്ത് തൊഴിലാളികളെയും സംഘടിപ്പിച്ച അദ്ദേഹം പഞ്ചായത്ത് വർക്കേഴ്സ് അസോസിയേഷൻ പ്രസിഡന്റായിരുന്നു. ദേവദാസി സ്ത്രീകളെ അവരുടെ വിമോചനത്തിനായി സംഘടിപ്പിക്കുന്നതിലും അദ്ദേഹം സജീവ പങ്കുവഹിച്ചു.
ദലിത് ഹക്കുഗല സമിതി സംഘടിപ്പിക്കുന്നതിലും അദ്ദേഹത്തിന് ബന്ധമുണ്ടായിരുന്നു. വിള അധിഷ്ഠിത സംഘടനകളുടെ ആവശ്യകതയെക്കുറിച്ചും സംസ്ഥാനത്ത് തുർ കർഷകരുടെയും കരിമ്പ് കർഷകരുടെയും സംഘടനം നടത്തണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
ഭാര്യയും രണ്ട് ആൺമക്കളുമുണ്ട്. കലബുരഗി ജില്ലയിലെ കമലാപൂർ താലൂക്കിലെ ജന്മനാടായ ലെഗന്തിയിലാണ് സംസ്‌ക്കാരം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here