യുഎപിഎ ഭേദഗതി ചെയ്‌തതുകൊണ്ട്‌ പ്രയോജനമില്ല; പൂർണമായി പിൻവലിക്കണം; ഭീകരവാദം നേരിടാൻ മറ്റു മാർഗങ്ങൾ സ്വീകരിക്കണം: സീതാറാം യെച്ചൂരി

യുഎപിഎയും രാജ്യദ്രോഹനിയമവും പിൻവലിപ്പിക്കാൻ രാജ്യത്ത്‌ രാഷ്ട്രീയപാർടികളുടെയും പൗരാവകാശ പ്രസ്ഥാനങ്ങളുടെയും കൂട്ടായ മുന്നേറ്റം ഉയരണമെന്ന്‌ സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.

വയോധികരായ ഫാ. സ്‌റ്റാൻ സ്വാമി, വരവര റാവു എന്നിവരടക്കം 16 പേരെ ഭീമ കൊറെഗാവ്‌ കേസിൽ എൻഐഎ അറസ്‌റ്റ്‌ ചെയ്‌തതിൽ പ്രതിഷേധിച്ച്‌ പിയുസിഎൽ സംഘടിപ്പിച്ച വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു യെച്ചൂരി. യുപിഎ സർക്കാർ യുഎപിഎ കൊണ്ടുവന്നപ്പോൾ സിപിഐ എം എതിർത്തതാണ്‌. ബ്രിട്ടീഷ്‌ ഭരണകാലത്തെ കിരാതനിയമമാണ്‌ രാജ്യദ്രോഹത്തിന്റെ പേരിലുള്ളത്‌.

യുഎപിഎ ഭേദഗതി ചെയ്‌തതുകൊണ്ട്‌ പ്രയോജനമില്ല. പൂർണമായി പിൻവലിക്കണം. ഭീകരവാദം നേരിടാൻ മറ്റു മാർഗങ്ങൾ സ്വീകരിക്കണം.

ഭീമ കൊറെഗാവ്‌ കേസിന്റെ പേരിലുള്ള വേട്ടയാടൽ ഒറ്റപ്പെട്ടതല്ല. സർക്കാരിനെ വിമർശിക്കുകയും സർക്കാർ നയങ്ങളോട്‌ വിയോജിക്കുകയും ചെയ്യുന്നവരെ രാജ്യദ്രോഹികളായി മുദ്രകുത്തുകയാണ്‌ യെച്ചൂരി പറഞ്ഞു.

ആദിവാസികൾക്കായി ജീവിതം ഉഴിഞ്ഞുവച്ച ഫാ. സ്‌റ്റാൻ സ്വാമിയെ അറസ്‌റ്റുചെയ്‌തത്‌ അപലപനീയമാണെന്ന്‌ ജാർഖണ്ഡ്‌ മുഖ്യമന്ത്രി ഹേമന്ത്‌ സോറൻ പറഞ്ഞു. സിപിഐ ജനറൽ സെക്രട്ടറി ഡി രാജ, എംപിമാരായ കനിമൊഴി(ഡിഎംകെ), സുപ്രിയ സുലെ(എൻസിപി), ശശി തരൂർ(കോൺഗ്രസ്‌), സാമ്പത്തിക വിദഗ്‌ധൻ ജീൻ ഡ്രയാസ്‌, ഫാ. മരിയാനൂസ്‌ കുജൂർ, ആദിവാസി പ്രവർത്തക ദയാമണി ബാർല, അഡ്വ. മിഹിർ ദേശായ്‌, രൂപാലി ജാദവ്‌, ഡോ. വി സുരേഷ്‌ എന്നിവരും സംസാരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News