പരിശീലനത്തിനായാണ് ലണ്ടനിലേക്ക് പോയതെന്ന് സിന്ധു; ‍വീട്ടുകാരുമായി പിണങ്ങിപ്പോയെന്ന് വാര്‍ത്തകള്‍

ഒളിമ്പിക്‌സ് ക്യാമ്പില്‍നിന്ന് പിന്‍മാറിയെന്ന വാര്‍ത്ത തെറ്റെന്ന് പി വി സിന്ധു. വിദഗ്ധ പരിശീലനത്തിനായാണ് ലണ്ടനിലേക്ക് പോയതെന്നും പരിശീലകന്‍ പുല്ലേല ഗോപിചന്ദുമായോ, കുടുംബവുമായോ യാതൊരു പ്രശ്നങ്ങള്‍ ഇല്ലെന്നും ലോക വനിതാ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ അറിയിച്ചു.

നേരത്തേ ഗോപിചന്ദുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടര്‍ന്ന് സിന്ധു ഒളിമ്പിക്സിനുള്ള ദേശീയ ക്യാമ്പില്‍നിന്ന് ഒഴിവായെന്ന് വാര്‍ത്ത വന്നിരുന്നു. ഇംഗ്ലണ്ട് ടീമിനൊപ്പം പരിശീലനം നടത്താനാണ് ഇരുപത്തഞ്ചുകാരി ലണ്ടനിലേക്ക് പറന്നതെന്നും പ്രചരിച്ചു.

ഹൈദരാബാദിലെ ദേശീയ ക്യാമ്പിലെ നിലവാരവും പരിശീലനരീതിയും മികച്ചതല്ലെന്ന അടിസ്ഥാനത്തിലാണ് സിന്ധു ലണ്ടനിലേക്ക് പോയതെന്നായിരുന്നു അഭ്യൂഹങ്ങള്‍. പതിവായി വിദേശയാത്രയില്‍ കുടുംബത്തെ ഒപ്പംകൂട്ടുന്ന സിന്ധു ഇത്തവണ ഒറ്റയ്ക്കാണ് യാത്ര ചെയ്തത്. ഇതും സംശയങ്ങള്‍ക്ക് ആക്കംകൂട്ടി. ഇതിനിടെ സിന്ധുവിന്റെ അച്ഛന്‍ പി വി രമണ ഗോപിചന്ദിനെതിരെ പ്രതികരിച്ചെന്ന വാര്‍ത്തയും വന്നു. ലണ്ടനിലെ ഗട്ടോറേഡ് സ്പോര്‍ട്സ് സയന്‍സ് കേന്ദ്രത്തിലാണ് നിലവില്‍ സിന്ധു.

‘രക്ഷിതാക്കളുടെ സമ്മതത്തോടെയാണ് ഇംഗ്ലണ്ടിലേക്ക് വന്നത്. പരിശീലകനുമായോ കുടുംബവുമായോ ഒരു കുഴപ്പവും എനിക്കില്ല’–സിന്ധു പറഞ്ഞു. ഇന്‍സ്റ്റഗ്രാമിലൂടെയാണ് ഇരുപത്തഞ്ചുകാരി വാര്‍ത്തകളോട് പ്രതികരിച്ചത്. ഇനിയും വ്യാജവാര്‍ത്ത നല്‍കിയാല്‍ നിയമനടപടികള്‍ സ്വീകരിക്കുമെന്നും ഹൈദരാബാദുകാരി അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News