സുരാജ് വെഞ്ഞാറമൂട് എന്ന നടനെ കുറിച്ച് സ്നേഹം തുളുമ്പുന്ന വാക്കുകളുമായി റിയാസ് നർമകല.ടെലിവിഷൻ പ്രേക്ഷകർക്ക് ഏറെ പരിചിതനായ റിയാസ് നർമകല മിമിക്രി കലാരംഗത്തും ഏറെ അറിയപ്പെടുന്ന കലാകാരൻ കൂടിയായിരുന്നു .സൂരജ് വെഞ്ഞാറമൂട് അടക്കം ഒട്ടേറെപ്പേർ റിയാസിന്റെ ട്രൂപ്പിൽ ഉണ്ടായിരുന്നു .റിയാസ് ഇപ്പോൾ പങ്കു വെച്ചിരിക്കുന്നത് സൗഹൃദത്തിന്റെ ഒരു സ്നേഹക്കുറിപ്പാണ് .
എത്ര വർഷങ്ങൾ കഴിഞ്ഞാലും സുരാജ് സൗഹൃദത്തേയും സ്നേഹ ബന്ധങ്ങളെയും കൂടെ ചേർത്ത് പിടിക്കുന്നു എന്നാണ് റിയാസ് പറഞ്ഞിരിക്കുന്നത് .ഏഴു വര്ഷം മുൻപ് എടുത്ത ഒരു ചിത്രവും കൂടെയുണ്ട്.സ്റേററ്റ് അവാർഡ് പ്രഖ്യാപിച്ചപ്പോൾ അഭിനന്ദനം അറിയിച്ച് വാട്ട്സ് ആപ്പിൽ മെസേജ് അയച്ച റിയാസിനെ സൂരജ് വാട്സ്ആപ് കോളിൽ തിരിച്ചു വിളിച്ചു.
തിരക്കുകളും പ്രസക്തിയും സുരാജിനെ ഒരു തരത്തിലും ബാധിച്ചിട്ടില്ല എന്നാണ് റിയാസ് പറയുന്നത്. കളങ്കമില്ലാത്ത ഈ മനസ് തന്നെയാണ് സുരാജിൻ്റ എല്ലാ ഉയർച്ചയ്ക്കും കാരണം എന്ന് ഞാൻ വിശ്വസിക്കുന്നു എന്നും റിയാസ്.
ഏഴ് വർഷങ്ങൾക്കു മുൻപുണ്ടായ ഒരു സംഭവം, സമയം വൈകുന്നേരം ഒരു നാല് മണി കഴിയും എൻ്റെ മൊബൈലിൽ ഒരു കോൾ ” ടേ കാക്കച്ചി നിങ്ങള് വീട്ടിൽ ഉണ്ടോ ഞാനും എൻ്റെ കൂടെ രണ്ട് മൂന്നു പേരും കൂടിയുണ്ട് ഇപ്പോ അവിടെ എത്തുമെന്ന്, ഭാര്യയോട് ചായ തയാറാക്കാൻ പറഞ്ഞിട്ട് ഞാൻ മുറ്റത്ത് പ്രിയ കൂട്ടുകാരനെ നോക്കി നിന്നു, അപ്പോഴും എൻ്റെ ഉള്ളിൽ കൂടെ വരുന്നവർ ആരാകും എന്ന ആകാംഷ ആയിരുന്നു, ആകാംഷയ്ക്ക് വിരാമമിട്ടു കൊണ്ട് വണ്ടി എത്തി അതിൽ നിന്നും സുരാജും ഒപ്പം ഇന്ദ്രൻസ് ഏട്ടനും സീമാ.ജി.നായരും ഇറങ്ങി വന്നു, സുരാജിന് നാഷണൽ അവാർഡ് ലഭിച്ച “പേരറിയാത്തവർ ” എന്ന ചിത്രത്തിൻ്റെ ലൊക്കേഷനിൽ നിന്നുള്ള വരവായിരുന്നു, കോട്ടൂർ എന്ന വനപ്രദേശത്ത് ഷൂട്ടിങ്ങ് നടക്കവേ കാട്ടുപോത്ത് ഇറങ്ങിയപ്പോൾ നിന്ന വേഷത്തിൽ രക്ഷപ്പെട്ടുള്ള വരവായിരുന്നു, ഫോട്ടോയിൽ കൂടെയുള്ളത് എൻ്റെ ഒന്നാമനും രണ്ടാമനും മൂന്നാമൻ അപ്പോൾ തൊട്ടിലിലാ, ഏഴ് വർഷം കഴിഞ്ഞിട്ടും ഞാൻ ഇത് ഷെയർ ചെയ്യാൻ കാരണം എത്ര തിരക്കിനിടയിലും സ്നേഹ ബന്ധങ്ങളും സൗഹൃദങ്ങളും എല്ലായിപ്പോഴും കാത്ത് സൂക്ഷിക്കുന്ന സുരാജിൻ്റെ മനസിനെ അഭിനന്ദിച്ചേ മതിയാകു, കുറച്ച് ദിവസം മുൻപ് സ്റേററ്റ് അവാർഡ് പ്രഖ്യാപിച്ചപ്പോൾ ഞാൻ അഭിനന്ദനം അറിയിച്ച് വാട്ട്സ് ആപ്പിൽ മെസേജ് അയച്ചിരുന്നു അദ്ദേഹത്തിൻ്റെ തിരക്കുകൾ മനസിലാക്കിയാണ് വിളിക്കാതിരുന്നത്, എൻ്റെ മെസേജ് കണ്ടയുടനെ എന്നെ ഞെട്ടിച്ചു കൊണ്ട് വീഡിയോ കോളിൽ വിളിച്ചു ,” ജനഗണമന ” എന്ന പുതിയ സിനിമയുടെ ഷൂട്ടിങ്ങ് ലൊക്കേഷനിൽ നിന്നുമായിരുന്നു എൻ്റെ മുഖം കണ്ടയുടനെ ” ടേ കാക്കച്ചി നിങ്ങൾക്ക് മീശ വന്നോ “യെന്നു പറഞ്ഞ് എന്നെ കളിയാക്കുകയും എൻ്റെ മക്കളോടും ഭാര്യയോടും ഒക്കെ സംസാരിച്ചാ വച്ചത്. കളങ്കമില്ലാത്ത ഈ മനസ് തന്നെയാണ് സുരാജിൻ്റ എല്ലാ ഉയർച്ചയ്ക്കും കാരണം എന്ന് ഞാൻ വിശ്വസിക്കുന്നു, ഇനിയും ഒരുപാട് നേട്ടങ്ങൾ കൈവരിക്കാൻ പ്രിയ കൂട്ടുകാരന് ദൈവം ആയൂർ ആരോഗ്യ സൗഖ്യം നൽകട്ടേയെന്ന് പ്രാർത്ഥിക്കുന്നു.
ഏഴ് വർഷങ്ങൾക്കു മുൻപുണ്ടായ ഒരു സംഭവം, സമയം വൈകുന്നേരം ഒരു നാല് മണി കഴിയും എൻ്റെ മൊബൈലിൽ ഒരു കോൾ ” ടേ കാക്കച്ചി നിങ്ങള്…
Posted by Riyas Narmakala on Wednesday, 21 October 2020
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here