കണ്ടതില്‍ ഏറ്റവും വലിയ വംശീയവാദി ട്രംപ്: ജോ ബൈഡന്‍

ആധുനിക ചരിത്രം കണ്ടതില്‍ വെച്ച് ഏറ്റവും വലിയ വംശീയവാദിയായ പ്രസിഡന്റാണ് ഡൊണാള്‍ഡ് ട്രംപെന്ന് ജോ ബൈഡന്‍. ബെല്‍മണ്ട് യൂണിവേഴ്സിറ്റിയില്‍ വെച്ച് നടന്ന സംവാദത്തിനിടെയാണ് ബൈഡന്റെ പ്രതികരണം.

‘ആധുനിക ചരിത്രം കണ്ട ഏറ്റവും വംശീയ വാദിയായ പ്രസിഡന്റാണ് ട്രംപ്. എല്ലാ വംശീയ പ്രശ്നങ്ങളും ആളിക്കത്താന്‍ എണ്ണ പകരുകയാണ് ട്രംപ് ചെയ്യുന്നത്.’ ബൈഡന്‍ പറഞ്ഞു.

അതേസമയം, അമേരിക്കയിലെ കറുത്ത വര്‍ഗക്കാര്‍ക്ക് വേണ്ടി ഏറ്റവുമധികം നിലകൊണ്ട വ്യക്തിയാണ് താനെന്ന് ട്രംപ് പറഞ്ഞു. എബ്രഹാം ലിങ്കണ്‍ കഴിഞ്ഞാല്‍ താനാണ് കറുത്ത വര്‍ഗക്കാരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിച്ച പ്രസിഡന്റെന്നും ട്രംപ് പറഞ്ഞു.

കൊവിഡ് പ്രതിരോധത്തിലും ട്രംപിനെ വിമര്‍ശിച്ച് ബൈഡന്‍ രംഗത്തെത്തി. കൊവിഡിനെ നേരിടുന്നതില്‍ ട്രംപിന് കൃത്യമായ പദ്ധതിയില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഡെമോക്രാറ്റുകള്‍ ഭരിക്കുന്ന രാജ്യങ്ങളിലാണ് കൊവിഡ് വ്യാപനം കൂടുതലെന്ന് ട്രംപ് ആരോപിച്ചു. ഡെമോക്രാറ്റുകളുടെ ഭരണത്തില്‍ ന്യൂയോര്‍ക്ക് പ്രേതനഗരമായെന്നും ട്രംപ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News