കോഴിക്കോട് ജില്ലയില്‍ കൊവിഡ് കേസുകള്‍ ക്രമാതീതമായി വര്‍ദ്ധിച്ചു വരുന്നു.എഴുന്നൂറിലധികമാണ് പുതിയ രോഗികൾ

കോഴിക്കോട് ഇന്നലെ എഴുന്നൂറിലധികം ആളുകൾക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.കൊവിഡ് കേസുകള്‍ ക്രമാതീതമായി വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തിൽ പുറത്തിറക്കിയ പുതിയ മാർഗരേഖ

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട / പോലീസ് ഹോം-ഗാര്‍ഡ് ഫയര്‍ ആന്റ് റസ്‌ക് എക്‌സൈസ് /റവന്യൂ ഡിവിഷണല്‍ഓഫിസുകള്‍ ആരോഗ്യവകുപ്പ് ഓഫീസ് / താലൂക്ക് ഓഫീസ് വില്ലേജ് ഓഫീസ്/ട്രഷറി കെ.എസ്.ഈ.ബി വാട്ടര്‍ അതോറിറ്റി, പാല്‍ സംഭരണം -വിതരണം, പാചകവാതകവിതരണം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, പൊതുവിതരണവകുപ്പ് , എ.ടി.എം, അക്ഷയ സെന്ററുകള്‍ എന്നിവ തുറന്ന് പ്രവര്‍ത്തിക്കാവുന്നതാണ്.

ദുരന്തനിവാരണ പ്രവര്‍ത്തികള്‍ തടസ്സം കൂടാതെ നടത്തുന്നതിനായി ജില്ലാനിര്‍മ്മിതി കേന്ദ്ര, പൊതുമരാമത്ത് വകുപ്പ് . ഇറിഗേഷന്‍, എന്നീ വകുപ്പുകളെ കണ്ടെയിന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കുന്നു.
ഈ വകുപ്പുകളിലെ/ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ ഔദ്വാഗിക തിരിച്ചറിയല്‍ കാര്‍ഡ് ബന്ധപ്പെട്ട പോലീസ് മറ്റ് പരിശോധനാ ഉദ്യോഗസ്ഥരെ കാണിക്കേണ്ടതും യാത്രാനുമതി വാങ്ങേണ്ടതുമാണ്

നാഷണലൈസ്ഡ് ബാങ്കുകള്‍ /സഹകരണ ബാങ്കുകള്‍ 10.00 മണി മുതല്‍ 5.00 മണിവരെ അന്‍പത് ശതമാനമോ അതില്‍ കുറവോ ആളുകളെ വച്ച് പ്രവര്‍ത്തിപ്പിക്കാവുന്നതാണ്.

ഭക്ഷ്യ-അവശ്യവസ്തുക്കളുടെ വില്‍പ്പനശാലകള്‍ ബേക്കറി ഉള്‍പ്പെടെയുള്ള കടകള്‍ മെഡിക്കല്‍ ഷോപ്പുകള്‍ മറ്റ് അവശ്യസര്‍വ്വീസുകള്‍ എന്നിവ രാവിലെ 10 മണിമുതല്‍ വൈകുന്നരം 6.00 മണിവരെ പ്രവര്‍ത്തിക്കാവുന്നതാണ്.

ഹോട്ടലുകളില്‍ പാര്‍സലുകള്‍ വിതരണം ചെയ്യുന്ന സമയം രാവിലെ 8.00 മണിമുതല്‍ രാത്രി 8.00 മണിവരെയായിരിക്കും.

ചിക്കന്‍ സ്റ്റാളുകള്‍ രാവിലെ 7.00 മണിമുതല്‍ 2.00 മണിവരെ മാത്രം പ്രവര്‍ത്തിപ്പിക്കാവുന്നതാണ്.

മില്‍ക്ക് ബൂത്തുകള്‍ രാവിലെ 5.00 മണി മുതല്‍ 10.00 മണിവരെയും വൈകുന്നേരം 4.00 മണിമുതല്‍ 6.00 മണിവരെയും മാത്രമേ തുറന്ന് പ്രവര്‍ത്തിക്കാന്‍ പാടുള്ളു.

ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിനായുള്ള വാഹനങ്ങള്‍ക്കും നീരീക്ഷണത്തിനും പരിശോധനക്കുമായി വരുന്ന ആരോഗ്യവകുപ്പ് ജീവനക്കാരുടെ വാഹനങ്ങള്‍ക്ക് നിരോധനം ബാധകമല്ല

കണ്ടെയിന്‍മെന്റ് സോണീലെ പൊതുപ്രവേശന റോഡുകളിലൂടെയുള്ള വാഹനഗതാഗതം നിരോധിക്കേണ്ടതാണ് .

നാഷണല്‍ ഹൈവേ, സ്റ്റേറ്റ് ഹൈവേ വഴി യാത്രചെയ്യുന്നവര്‍ കണ്ടെയിന്‍മെന്റ് സോണില്‍ ഒരിടത്തും നിര്‍ത്താന്‍ പാടുള്ളതല്ല.

കണ്ടെയിന്‍മെന്റ് സോണില്‍ രാത്രി 7.00 മണി മുതല്‍ രാവിലെ 5.00 മണിവരെയുള്ള യാത്രകള്‍ പൂര്‍ണമായി നിരോധിച്ചിരിക്കുന്നു അടിയന്തിര വൈദ്യസഹായത്തിനുള്ള യാത്രകള്‍ക്ക് മാത്രമേ ഇളവുണ്ടായിരിക്കുകയുള്ളു.

കണ്ടെയിന്‍മെന്റ് സോണില്‍ ഉള്‍പ്പെട്ടവര്‍ അടിയന്തിര വൈദ്യസഹായത്തിനും അവശ്യവസ്തുക്കള്‍ വാങ്ങാനുമല്ലാതെ വീടിന് പുറത്തേക്ക് സഞ്ചരിക്കുന്നതും മറ്റുള്ളവര്‍ ഈ വാര്‍ഡിലേക്ക് പ്രവേശിക്കുന്നതും നിരോധിച്ചിരിക്കുന്നു .

കണ്ടെയിന്‍മെന്റ് സോണില്‍ താമസിക്കുന്നവര്‍ക്ക് വാര്‍ഡിന് പുറത്ത് നിന്ന് അവശ്യവസ്തുക്കള്‍ ആവശ്യമായി വരുന്ന പക്ഷം വാര്‍ഡ് RRT കളുടെ സഹായം തേടാവുന്നതാണ്.

കണ്ടെയിന്‍മെന്റ് സോണിലെ പോലീസ് നിരീക്ഷണം ശക്തിപ്പെടുത്താനാവശ്യമായ നടപടികള്‍ ജില്ലാ പോലീസ് മേധാവികള്‍ സ്വീകരിക്കേണ്ടതാണ് .

ഇന്‍സിഡന്റ് കമാന്റര്‍മാര്‍ നോഡല്‍ ഓഫീസര്‍മാര്‍ എന്നിവര്‍ മേല്‍ പറഞ്ഞ നിര്‍ ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കപ്പെടുന്നുവെന്ന് ഉറപ്പുവരുത്തേണ്ടതാണ് .

കണ്ടെയിന്‍മെന്റ് സോണില്‍ തദ്ദേശസ്വയംഭരണ സ്ഥാപന ആരോഗ്യവിഭാഗത്തിന്റെ നിരീക്ഷണം ശക്തിപ്പെടുത്തേണ്ടതാണ് .

മേല്‍ ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരെ 2005 ലെ ദുരന്തനിവാരണനിയമം സെക്ഷന്‍ 51 മുതല്‍ 60 വരെയുള്ള വകുപ്പുകള്‍ അനുസരിച്ചും ഇന്‍ഡ്യന്‍ പീനല്‍ കോഡ് 188,269 വകുപ്പുകള്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുന്നതാണ്

ഈ ഉത്തരവിന് 24-10-2020 മുതല്‍ പ്രാബല്യമുണ്ടായിരിക്കും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News