ആര്യന്റെ അച്ഛന്റെ മരണവും കൊലപാതകം? മരിച്ച ദിവസം ഭാര്യ കുടിക്കാന്‍ നല്‍കിയ പാലില്‍ വിഷം

തൊടുപുഴ: ഏഴുവയസുകാരനെ ഭിത്തിയില്‍ തലയടിച്ചു കൊന്ന കേസില്‍ പ്രതിയായ അരുണ്‍ ആനന്ദ് കുട്ടിയുടെ പിതാവിനെ കൊലപ്പെടുത്തിയതാണെന്ന സംശയം ബലപ്പെടുന്നു. രണ്ടു വര്‍ഷം മുന്‍പ് ദാരുണമായി കൊല്ലപ്പെട്ട ആര്യന്റെ പിതാവ് ബിജുവിന്റെ കുഴിമാടത്തില്‍ ക്രൈംബ്രാഞ്ച് പരിശോധന നടത്തി.

ബിജു മരിച്ച് മാസങ്ങള്‍ക്കകം ഭാര്യ അഞ്ജന രണ്ടു കുട്ടികളോടൊപ്പം കാമുകനായ അരുണ്‍ ആനന്ദിനൊപ്പം പോവുകയായിരുന്നു. രണ്ടുവര്‍ഷം മുന്‍പാണ് ഏഴുവയസുകാരനെ ഭിത്തിയിലേക്ക് വലിച്ചടിച്ച് അരുണ്‍ കൊലപ്പെടുത്തിയത്. ആര്യന്റെ അച്ഛന്‍ ബിജുവിന്റെ മരണവും കൊലപാതകമാണോ എന്ന സംശയത്തെത്തുടര്‍ന്നാണ് അന്വേഷണം ആരംഭിച്ചത്. ക്രൈംബ്രാഞ്ച് ഏറ്റെടുത്ത കേസില്‍ നെയ്യാറ്റിന്‍കരയിലെ കുടുംബവീട്ടിലെ കുഴിമാടത്തിലെത്തി പരിശോധന നടത്തി.

ബിജു ഹൃദയാഘാതത്തെ തുടര്‍ന്ന് മരണപ്പെട്ടുവെന്നായിരുന്നു നിഗമനം. എന്നാല്‍ ബിജു മരിച്ച ദിവസം ഭാര്യ അഞ്ജന കുടിക്കാന്‍ പാല്‍ നല്‍കിയിരുന്നതായുള്ള ഇളയകുട്ടിയുടെ മൊഴിയാണ് സംശയം ബലപ്പെടുത്തിയത്. അരുണിന്റെ നിര്‍ദേശപ്രകാരം പാലില്‍ വിഷം കലര്‍ത്തിയിരുന്നോ എന്നാണ് സംശയം. ബിജു മരിച്ച് അധികനാള്‍ കഴിയും മുന്‍പ് അഞ്ജന കുട്ടികളുമായി ഭര്‍ത്താവിന്റെ ബന്ധുകൂടിയായ അരുണിനൊപ്പം പോവുകയായിരുന്നു. രാസപരിശോധനാ ഫലങ്ങള്‍ ലഭിക്കാന്‍ കാത്തിരിക്കുകയാണ് ക്രൈംബ്രാഞ്ച്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News