സലാഹുദ്ദീന്‍ വധം: നാല് ആര്‍എസ്എസ്സുകാര്‍കൂടി അറസ്റ്റില്‍

എസ്ഡിപിഐ പ്രവര്‍ത്തകനായിരുന്ന കണ്ണവത്തെ സയ്യിദ് മുഹമ്മദ് സലാഹുദ്ദീനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ നാല് ആര്‍എസ്എസ് പ്രവര്‍ത്തകരെക്കൂടി അന്വേഷകസംഘം അറസ്റ്റുചെയ്തു.

കണ്ണവം ശിവജി നഗറിലെ ഗംഗ നിവാസില്‍ അശ്വിന്‍, കോളയാട് പാടിപ്പറമ്പിലെ സഖില്‍ നിവാസില്‍ കെ രാഹുല്‍, ചെണ്ടയാട് കുനുമ്മലിലെ പുള്ളിയുള്ള പറമ്പത്ത് മിഥുന്‍, മൊകേരി വള്ളങ്ങാടെ കരിപ്പാളില്‍ ഹൗസില്‍ യാദവ് എന്നിവരെയാണ് തലശേരി ഡിവൈഎസ്പി മൂസ വള്ളിക്കാടന്‍, കണ്ണവം സിഐ കെ സുധീര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ശനിയാഴ്ച രാത്രി അറസ്റ്റുചെയ്തത്.

കണ്ണൂര്‍ ജില്ലയുടെ വിവിധ ഭാഗങ്ങളിലും വയനാട്, മലപ്പുറം ജില്ലകളിലുമായി ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതികള്‍ കൂത്തുപറമ്പ് പാലായിയില്‍നിന്നാണ് പിടിയിലായതെന്നും നാലുപേരും കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തവരാണെന്നും പൊലീസ് പറഞ്ഞു. ഇതോടെ കേസില്‍ പിടിയിലായവരുടെ എണ്ണം ഒമ്പതായി.

കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത ചൂണ്ടയിലെ അമല്‍ രാജിനെയും റിഷലിനെയും ഗൂഢാലോചനയില്‍ പങ്കെടുത്തവരും പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ചവരുമായ ചൂണ്ടയിലെ അഞ്ജു നിവാസില്‍ അമല്‍ രാജ്, ധന്യ നിവാസില്‍ പ്രിബിന്‍, അഷ്‌ന നിവാസില്‍ ആഷിഖ് ലാല്‍ ഉള്‍പ്പെടെ കേസില്‍ അഞ്ചുപേര്‍ നേരത്തെ പിടിയിലായിരുന്നു. ഒരാള്‍കൂടി അറസ്റ്റിലാകാനുണ്ട്. ഇയാളാണ് സലാഹുദ്ദീന്‍ സഞ്ചരിച്ച കാറില്‍ മനഃപൂര്‍വം ബൈക്കിടിച്ച് അപകടമുണ്ടാക്കിയതെന്ന് പോലീസ് പറഞ്ഞു.

അക്രമികള്‍ ഉപയോഗിച്ച നാല് വാളുകളും ഒരു കാറും ബൈക്കും അന്വേഷകസംഘം നേരത്തെ കണ്ടെത്തിയിരുന്നു. കഴിഞ്ഞ മാസം എട്ടിന് വൈകുന്നേരം ചിറ്റാരിപ്പമ്പ് ചുണ്ടയിലിനും കൈച്ചേരിക്കും ഇടയിലുള്ള സ്ഥലതതുവച്ചാണ് സഹോദരിമാര്‍ക്കൊപ്പം കാറില്‍ സഞ്ചരിക്കുകയായിരുന്ന സലാഹുദ്ദീനെ അക്രമിസംഘം വെട്ടിക്കൊലപ്പെടുത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News