സ്വര്‍ണക്കടത്ത് കേസിലെ പ്രതി റബിൻസണെ 7 ദിവസത്തെ എൻ ഐ എ കസ്റ്റഡിയിൽ വിട്ടു. റബിൻസൺ സ്വർണ്ണക്കടത്തിൽ നിക്ഷേപമിറക്കിയെന്ന് എൻ ഐ എ വ്യക്തമാക്കി.
സമൂഹ മാധ്യമങ്ങൾ ഉപയോഗിച്ച് റബിൻസൺ സ്വർണക്കടത്ത് ആസൂത്രണം ചെയ്തെന്നും നേരത്തെയും സ്വർണ്ണം കടത്തിയിട്ടുണ്ടെന്നും എന്‍ഐഎ പറഞ്ഞു.
റബിൻസിനെ ജൂലൈയിൽ അറസ്റ്റു ചെയ്തിരുന്നുവെന്നും ഒക്ടോബർ 25 വരെ യു.എ.ഇ ജയിലിൽ ആയിരുന്നുവെന്നും എന്‍ഐഎ വ്യക്തമാക്കി. റബിന്‍സണിന്‍റെ ഡിജിറ്റൽ ഉപകരണങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.
റബിന്‍സണെ കൊവിഡ് പരിശോധനയ്ക്ക് വിധേയനാക്കി. ആന്‍റിജന്‍ പരിശോധനയില്‍ കൊവിഡ് നെഗറ്റീവ് ആണ്. മറ്റ് ആരോഗ്യ പ്രശ്നങ്ങളില്ല.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here