ഫ്രാന്‍സില്‍ വീണ്ടും ലോക്ഡൗണ്‍ പ്രഖ്യാപിച്ച് പ്രസിഡന്‍റ് ഇമ്മാനുവേല്‍ മാക്രോണ്‍

കൊവിഡ് രൂക്ഷമായതിനെ തുടര്‍ന്ന് ഫ്രാന്‍സില്‍ വീണ്ടും ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. ഡിസംബര്‍ 1 വരെയാകും ലോക്ഡൗണെന്ന് പ്രസിഡന്‍റ് ഇമ്മാനുവേല്‍ മാക്രോണ്‍.

ലോക്ഡൗണോടെ ദിവസങ്ങൾക്കുള്ളിൽ ആശുപത്രികളെ കീഴടക്കാൻ സാധ്യതയുള്ള ഒരു പൊട്ടിത്തെറി ലോക്ഡൗണോടെ നിയന്ത്രണവിധേയമാകുമെന്ന് പ്രതീക്ഷിക്കുന്നതായും മാക്രോണ്‍ പറഞ്ഞു.

ഇതിന്‍റെ ഭാഗമായി വ്യാഴാഴ്ച രാത്രിയോടെ തന്നെ ബാറുകള്‍, റസ്റ്റോറന്‍റുകള്‍, മറ്റ് ബിസിനസ് സ്ഥാപനങ്ങള്‍ എന്നിവ അടച്ചു. ഫാക്ടറികളും ഫാമുകളും പ്രവർത്തിക്കാൻ അനുവദിക്കും, കൂടാതെ ചില പൊതു സേവനങ്ങൾ പ്രവർത്തിക്കും.

ഫ്രാന്‍സിലെ മരണസംഖ്യ ഇതിനോടകം 35,000മായി ഉയര്‍ന്നു. വളരെ വേഗത്തിലാണ് ഫ്രാന്‍സില്‍ വൈറസ് പടര്‍ന്നുകൊണ്ടിരിക്കുന്നത്. നിരോധനാജ്ഞ കൊണ്ട് പോലും ഫ്രാന്‍സിലെ പ്രധാന നഗരങ്ങളില്‍ കൊവിഡിന്‍റെ രണ്ടാം വരവിനെ തടഞ്ഞു നിര്‍ത്താന്‍ സാധിച്ചിട്ടില്ല.

”യൂറോപ്പിലെ മറ്റെവിടെയും പോലെ, കോവിഡിന്‍റെ രണ്ടാം വരവില്‍ നടുങ്ങിയിരിക്കുകയാണ്. അത് ആദ്യത്തേതിനെക്കാൾ കൂടുതൽ ബുദ്ധിമുട്ടുള്ളതും മാരകവുമാകാം, ”മാക്രോൺ പറഞ്ഞു.

കൊവിഡിനെ തടയിടാന്‍ ഒന്നും ചെയ്തില്ലെങ്കില്‍ ഏതാനും മാസങ്ങൾക്കുള്ളിൽ കുറഞ്ഞത് 400,000 അധിക മരണങ്ങളെങ്കിലും ഉണ്ടാകുമെന്ന് മാക്രോൺ പറഞ്ഞു.

നിലവില്‍ മൂവായിരത്തലധികം രോഗികളുടെ നില അതീവ ഗുരുതരമാണ്. അതേസമയം ഫ്രാന്‍സില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 244 മരണങ്ങളും 36,000 കോവിഡ് കേസുകളും റിപ്പോര്‍ട്ട് ചെയ്തതായി സാന്‍റെ പബ്ലിക് ഫ്രാന്‍സ് ഹെല്‍ത്ത് ഏജന്‍സി അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News