കൊല്ലത്ത് ഇരുപത്തിനാലുകാരിയെ കുത്തിക്കൊലപ്പെടുത്തി

കൊല്ലം ഉളിയകോവിലിൽ മലിനജലം ഒഴുക്കിയതിനെ ചോദ്യം ചെയ്ത പെൺകുട്ടിയെ കുത്തിക്കൊലപ്പെടുത്തി. ഉളിയക്കോവിൽ സ്വദേശി അഭിരാമി (24)യാണ് മരിച്ചത്.അമ്മ ലീനക്കും കുത്തേറ്റു.അയൽവാസിയായ ഉമേഷ് ബാബുവാണ് കൊലപ്പെടുത്തിയത്.

ഇന്നലെ രാത്രി 11.30 നാണ് നാട്നെ നടുക്കിയ കൊലപാതകം നടന്നത്.വീടിന്റെ പുറത്ത് ബന്ധുക്കളുമായി സംസാരിക്കുന്നതിനിടയിൽ അയൽവാസിയായ ഉമേഷ്ബാബു അഭിരാമിയുടെ അമ്മ ലീനയുടെ ചിത്രം മൊബൈലിൽ പകർത്തി ഇത് ചോദ്യം ചെയ്തതിനെ തുടർന്നാണ് കയ്യിൽ കരുതിയിരുന്ന കത്തികൊണ്ട് ലീനയുടെ കഴുത്തിൽ കുത്തുകയായിരുന്നു.

അമ്മയുടെ നിലവിളി കേട്ട് പുറത്ത് എത്തിയ അഭിരാമിയുടെ വയറ്റിലും നെഞ്ചത്തും ഉമേഷ് കുത്തിയെന്ന് ദൃത് സാക്ഷിയായ യുവതി കൈരളി ന്യൂസിനോടു പറഞ്ഞു.മുമ്പും പ്രതി ഗുണ്ടകളെ എത്തിച്ച് ഭീഷണി മുഴക്കിയിട്ടുണ്ടെന്നും യുവതി വെളിപ്പെടുത്തി.

പിടിവലിക്കിടെ പ്രതി ഉമേഷിനും പരിക്കേറ്റു സംഭവമറിഞ്ഞെത്തിയ പോലീസ് മൂവരേയും ആശുപത്രിയിൽ എത്തിച്ചെങ്കിലും അഭിരാമിയുടെ ജീവൻ രക്ഷിക്കാനായില്ല.

ഉമേഷ് ബാബുവിൻ്റെ വീട്ടിലെ മലിനജലം വീട്ടിനു മുന്നിലൂടെ ഒഴുക്കുന്നുവെന്നുവെന്ന് ലീനയും അഭിരാമിയും ഇന്നലെ പോലീസിന് പരാതി നൽകിയതിനെ തുടർന്ന് പോലീസ് ഉമേഷിനെ വിളിച്ചു വരുത്തി താക്കീത് ചെയ്തിരുന്നു. ആക്രമണത്തിനിടെ പരിക്കേറ്റ പ്രതി ഉമേഷിനെ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു ഇയാൾ പോലീസ് കസ്റ്റഡിയിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News