യൂ ട്യൂബർ വിജയ് പി നായരെ കയ്യേറ്റം ചെയ്തെന്ന കേസില്‍ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കുന്നു. കേസില്‍ യൂ ട്യൂബർ വിജയ് പി നായരുടെ വാദം തുടങ്ങി.
അനുവാദമില്ലാതെയാണ് ഭാഗ്യലക്ഷ്മിയുൾപ്പടെള്ളവർ തൻ്റെ താമസസ്ഥലത്ത് എത്തിയതെന്നും തുടർന്ന് അതിക്രമം നടത്തുകയായിരുന്നുവെന്നും വിജയ് പി നായർ കോടതിയില്‍ മൊഴി നല്‍കി.
കവർച്ച നടത്തുകയെന്ന ലക്ഷ്യത്തോടെയാണ് ഇവര്‍ എത്തിയതെന്നാണ് വിജയ് പി നായർ കോടതിയില്‍ പറഞ്ഞിരിക്കുന്നത്.നിയമം കൈയിലെടുക്കാൻ അവർക്ക് അവകാശമില്ലെന്നും യൂ ട്യൂബർ വിജയ് പി നായർ കോടതിയില്‍ പറഞ്ഞു.
വിജയ് പി നായരുടെ ലാപ് ടോപ്പും ഫോണും എടുത്തത് പോലീസിന് കൈമാറാനായിരുന്നെന്ന് ഭാഗ്യലക്ഷ്മി വ്യക്തമാക്കി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here