ഇടുക്കി – ഉണ്ടപ്ലാവിൽ അഞ്ച് വയസുകാരന് ക്രൂര മർദ്ദനം. അച്ഛന്റെ സഹോദരനാണ് കുട്ടിയെ മർദിച്ചത്. കുട്ടിയുടെ തലയോട്ടിക്ക് പൊട്ടലുണ്ട് ആന്തരിക രക്തസ്രാവവും ഉണ്ട്.
ചികിത്സയില്‍ കഴിയുന്ന കുഞ്ഞ് അപകടനില തരണം ചെയ്‌തെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.അച്ഛന്റെ സഹോദരനെ തൊടുപുഴ പൊലീസ് കസ്റ്റഡിയിൽ എടുത്തു.
ഇയാള്‍ നേരത്തെയും കുഞ്ഞിനെ മര്‍ദിക്കാറുണ്ടെന്നും അമ്മയും മറ്റ് ബന്ധുക്കളും തടഞ്ഞാലും ഇത് തുടരും ഇന്നലെയും കുഞ്ഞിനെ മര്‍ദിച്ചിരുന്നു ആ സമയത്ത് കാര്യമായ പ്രശ്നങ്ങളൊന്നും കാണിച്ചില്ലെങ്കിലും പിന്നീട് കുഞ്ഞു ശാരീരിക അസ്വസ്ഥതകള്‍ കാണിച്ചതിനെ തുടര്‍ന്നാണ് കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
തുടര്‍ന്നു നടന്ന പരിശോധനയിലാണ് കുഞ്ഞിന്‍റെ തലയോടിന് ഉള്‍പ്പെടെ പരുക്കേറ്റിട്ടുണ്ടെന്ന വിവരം വ്യക്തമാകുന്നത്. അഞ്ചുവയസുകാരനെ പ്രതി പലതവണ ഉപദ്രവിച്ചിട്ടുണ്ടെന്നും, ഇത് നിർത്തണമെന്ന് ആശാ പ്രവർത്തകർ വീട്ടുകാർക്ക് മുന്നറിയിപ്പ് നല്കിയിരുന്നെന്നും നാട്ടുകാർ പറയുന്നു.
മരപ്പണിക്കാരായ ഇതരസംസ്ഥാന തൊഴിലാളി കുടുംബം കഴിഞ്ഞ ഒരു വർഷമായി തൊടുപുഴ ഉണ്ടപ്ലാവിലാണ് താമസം. ഇന്നലെ വൈകുന്നേരം ആക്രമണം ഉണ്ടായെങ്കിലും രാത്രി കുട്ടിക്ക് ശാരീരിക അസ്വസ്ഥത ഉണ്ടായപ്പോഴാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നും നാട്ടുകാരനായ ശാമൽ അസീസ് പറഞ്ഞു.ഇ
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here