ചെയ്യാത്ത കാര്യങ്ങള്‍ തന്നെക്കൊണ്ട് പറയിക്കാന്‍ ശ്രമിക്കുകയാണ് ഇഡിയെന്ന് ബിനീഷ് കോടിയേരി മാധ്യമങ്ങളോട്. സാമ്പത്തിക ഇടപാട് കേസില്‍ അറസ്റ്റിലായ ബിനീഷ് കോടിയേരി ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്.
അഭിഭാഷകനെയും ബന്ധുക്കളെയും കാണാനും ഇതുവരെ ബിനീഷിന് ഇഡി അനുവാദം നല്‍കിയിട്ടില്ല. ആശുപത്രിയില്‍ പ്രവേശിപ്പിച്ച സമയത്താണ് ബിനീഷ് മാധ്യമങ്ങളോട് ഇക്കാര്യം പറഞ്ഞത്.
ബിനീഷിന്‍റെ ആരോഗ്യ വിവരങ്ങള്‍ പോലും ഇഡി കൈമാറുന്നില്ലെന്ന് അഭിഭാഷകന്‍ രഞ്ജിത് ശങ്കര്‍. ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിവരവും അറിയിച്ചില്ല.
എന്നാല്‍ ബിനീഷിനെ സ്കാനിങ്ങിനു വിധേയനാക്കിയെന്ന സൂചനകള്‍ ലഭിച്ചു. കസ്റ്റഡി മർദനം ഉണ്ടായെന്നും അഭിഭാഷകന്‍ പറഞ്ഞു. എന്താണ് ആരോഗ്യ പ്രശ്നമെന്നോ ചികിത്സയെന്നോ വ്യക്തമാക്കുന്നില്ല.
സുപ്രീം കോടതി മാനദണ്ഡങ്ങള്‍ ഇഡി ലംഘിക്കുകയാണ്. തിങ്കളാഴ്ച ബിനീഷിനായി ജാമ്യാപേക്ഷ നൽകുമെന്നും അഭിഭാഷകന്‍ പറഞ്ഞു.
ഇഡിയുടെ ചോദ്യം ചെയ്യലിനിടെ ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടാണ് ബിനീഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മണിക്കൂറുകള്‍ നീണ്ട ചോദ്യംചെയ്യല്‍ മൂലം ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ആശുപത്രിയിലേക്കു മാറ്റിയത്.
ശിവജി നഗറിലെ ആശുപത്രിയില്‍ വിദഗ്ധ പരിശോധനയ്ക്കു ബിനീഷിനെ വിധേയമാക്കി. സഹോദരനും അഭിഭാഷകനും ആശുപത്രിയിൽ എത്തിയിട്ടുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here