നടിയെ അക്രമിച്ച കേസില്‍ വിചാണക്കോടതി മാറ്റണമെന്ന നടിയുടെ ആവശ്യം ഉള്‍പ്പെടെ ഇന്ന് ഹൈക്കോടതി പരിഗണിക്കും. കോടതി പക്ഷപാത പരമായി പെരുമാറുന്നുവെന്നാണാണ് നടിയുടെ പ്രധാന ആരോപണം നടിയുടെ ആരോപണത്തെ പ്രോസിക്യൂഷനും പിന്തുണയ്ക്കുന്നുണ്ട്.
പ്രതിഭാഗത്തെ ഇരുപതോളം അഭിഭാഷകര്‍ കോടതിമുറിയില്‍ തുടര്‍ച്ചയായി തന്നെ മാനസികമായി തേജോവധം ചെയ്തെന്ന് നടിയും പരാതിക്കാരിയുടെ പലസുപ്രധാന മൊഴികളും വിചാരണാ വേളയില്‍ കോടതി രേഖപ്പെടുത്തിയില്ലെന്ന് സര്‍ക്കാരും ഹര്‍ജിയിലുണ്ട്.
ഇക്കാര്യം എന്തുകൊണ്ട് അപ്പോള്‍ തന്നെ വിചാരണക്കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയില്ലെന്ന ഹൈക്കോടതിയുടെ ചോദ്യത്തിന് ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും കോടതി ഇടപെട്ടില്ലെന്ന് സര്‍ക്കാര്‍ മറുപടി പറഞ്ഞു.
കേസിൽ രഹസ്യ വിചാരണയെന്ന നിർദേശം കോടതിയിൽ അട്ടിമറിക്കപ്പെട്ടെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. പ്രോസിക്യൂഷന തന്നെ ഇക്കാര്യം തുറന്നു പറയുമ്പോൾ തങ്ങളുടെ അവസ്ഥ എന്തെന്ന് ആലോചിക്കണമെന്ന് നടിയുടെ അഭിഭാഷകനും അറിയിച്ചു
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here