വിഷാദരോഗ ലക്ഷണങ്ങളെ തുടര്‍ന്ന് ലോക പ്രശസ്ത ഫുട്ബോള്‍ താരം ഡീഗോ മറഡോണ ആശുപത്രിയിൽ. ശാരീരിക അസ്വസ്ഥതകൾ പ്രകടമാക്കിയതിനെ തുടർന്നാണ് മറഡോണയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
അര്‍ജന്റീനയിലെ ബ്യൂണസ് ഐറിസില്‍ നിന്ന് നാൽപ്പത് കിലോമീറ്റര്‍ മാറി ലാ പ്ലാറ്റയിലെ സ്വകാര്യ ആശുപത്രിയിലാണ് മറഡോണയെ പ്രവേശിപ്പിച്ചത്. താരത്തിന്റെ ഇപ്പോഴത്തെ ആരോഗ്യസ്ഥിതിയിൽ ആശങ്കപ്പെടേണ്ടതില്ലെന്നും പഴയ നിലയിലേക്ക് ഉടന്‍ തിരിച്ചെത്തുമെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.
കഴിഞ്ഞ ഒരാഴ്ചയായി താരം ഭക്ഷണം കഴിക്കാനും മറ്റും വിസമ്മതിച്ചിരുന്നതായി പരിചരിക്കുന്ന ഡോക്ടര്‍ ലിയോപോള്‍ഡോ ലുക്വെ പറഞ്ഞു.
ഇതിനിടയിൽ താന്‍ പരിശീലിപ്പിക്കുന്ന ഫസ്റ്റ് ഡിവിഷന്‍ ടീമായ ജിംനാസിയയുടെ മത്സരം കാണാൻ മറഡോണ എത്തിയിരുന്നു. എന്നാല്‍ മത്സരം തുടങ്ങി ആദ്യ പകുതിയിൽ തന്നെ താരം മടങ്ങിപ്പോവുകയായിരുന്നു. ഇതോടെ താരത്തിന്‍റെ ആരോഗ്യാവസ്ഥ മോശമാണെന്ന വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.
അതേസയം മറഡോണയ്ക്ക് കൊവിഡ് പോസിറ്റീവ് ആണെന്ന റിപ്പോർട്ടുകളും പ്രചരിച്ചിരുന്നു. എന്നാൽ പ്രചരണം ഡോക്ടർമാർ നിഷേധിച്ചു. ഒക്ടോബര്‍ മുപ്പതിനായിരുന്നു മറഡോണയുടെ 60-ാം പിറന്നാള്‍.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here