ബോളിവുഡ് നടന്‍ ഫറാസ് ഖാന്‍ (46) അന്തരിച്ചു. മസ്തിഷ്കത്തിലെ അണുബാധമൂലം ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്നു. ബെംഗളുരുവിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരിക്കെയാണ് മരണം.
ഫറാസ് ഖാന്റെ മരണ വാര്‍ത്ത ട്വിറ്ററിലൂടെ നടി പൂജ ഭട്ടാണ് അറിയിച്ചത്.
‘ഭാരിച്ച ഹൃദയവേദനയോടെ താന്‍ ആ വാര്‍ത്ത പുറത്തുവിടുകയാണ്. ഫറാസ് ഖാന്‍ നമ്മെ വിട്ടുപോയിരിക്കുന്നു. കൂടുതല്‍ മെച്ചപ്പെട്ട ലോകത്ത് അദ്ദേഹം സന്തോഷവാനായി ഇരിക്കട്ടെ.’
‘അദ്ദേഹത്തിന് ഏറ്റവും ആവശ്യമുണ്ടായിരുന്ന സമയത്ത് ലഭിച്ച സഹായങ്ങള്‍ക്കും പ്രാര്‍ത്ഥനകള്‍ക്കും നന്ദി. നിങ്ങളുടെ പ്രാര്‍ത്ഥനയില്‍ അദ്ദേഹത്തിന്റെ കുടുംബത്തേയും ഉള്‍പ്പെടുത്തുക. അദ്ദേഹത്തിന്റെ ശൂന്യത ഒരിക്കലും നികത്താനാകില്ല’. പൂജ ഭട്ട് ട്വിറ്ററില്‍ കുറിച്ചു.
ശ്വാസകോശത്തിലെ അണുബാധ മൂലം കഴിഞ്ഞ ഒരു വർഷത്തോളമായി ചികിത്സയിലായിരുന്നു നടൻ. തലച്ചോറിലേക്ക് അണുബാധ പടർന്നതോടെ ആരോഗ്യസ്ഥിതി മോശമായ ഫറാസിനെ ഒക്ടോബർ എട്ടിന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
1998 ൽ പുറത്തിറങ്ങിയ മെഹന്ദി എന്ന ചിത്രത്തിലൂടെയാണ് ഫറാസ് ശ്രദ്ധേയനാകുന്നത്. സിനിമ സീരിയൽ രംഗത്ത് നിറസാന്നിധ്യമായിരുന്നു. ഫറെബ്, പൃഥ്വി, ദുൽഹൻ ബനോ മേൻ തെരി തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here