മഹസർ രേഖയിൽ ഒപ്പിടാൻ ഇഡി ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തിയെന്ന് ബിനീഷിൻ്റെ ഭാര്യയുടെ അമ്മ. ഒരു കാർഡ് കൊണ്ടു വന്ന ശേഷം വീട്ടിൽ നിന്ന് പിടിച്ചെടുത്തതാണെന്ന് പറയുകയാണ് ഇഡി ഉദ്യോഗസ്ഥര്‍ ചെയ്തത്.
അങ്ങനെ ഒപ്പിടാൻ കഴിയില്ലെന്ന് ഭാര്യ റെനീറ്റ പ്രതികരിച്ചതോടെയാണ് ഇഡി ഉദ്യോഗസ്ഥര്‍ ഭാര്യയെയും കുഞ്ഞിനെയും അമ്മയെയും ഉള്‍പ്പെടെ വീട്ടുതടങ്കലിലാക്കിയത്.
ഇന്നലെ രാത്രി പതിനൊന്നരയ്ക്ക് റെയ്ഡ് കഴിഞ്ഞതാണെന്നും ബിനീഷിന്‍റെ ഭാര്യയുടെ അമ്മ. കുഞ്ഞിന് ഭക്ഷണം പോലും നല്‍കാന്‍ അനുവദിക്കുന്നില്ലെന്നും ഇഡി കാണിക്കുന്നത് കടുത്ത മനുഷ്യാവകാശ ലംഘനമെന്ന് ബിനീഷിന്‍റെ ഭാര്യ.
26 മണിക്കൂറിന് ശേഷം ഇഡി സംഘം ബിനീഷിന്‍റെ വീട്ടില്‍ നിന്നും മടങ്ങി,
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here