മുംബൈ മലയാളികളുടെ സ്വന്തം കുഞ്ഞുണ്ണി മാഷാണ് നാണപ്പൻ മഞ്ഞപ്ര. കണ്മുന്നിൽ കാണുന്നതും മനസ്സിൽ തോന്നുന്നതുമാണ് നാണപ്പേട്ടന്റെ കുഞ്ഞിക്കവിതകൾ.
ഒരു കാലത്ത് ഗൾഫിലേക്ക് പോകാൻ മുംബൈയിലെത്തുന്ന നൂറുകണക്കിന് യുവാക്കളുടെ ഇടത്താവളം കൂടിയായിരുന്നു ഈ മനുഷ്യസ്നേഹിയുടെ ഒറ്റമുറി വീട്.
അഞ്ചു പതിറ്റാണ്ട് കാലത്തെ നഗര ജീവിതത്തിനിടയിൽ വിവാഹം കഴിക്കാൻ പോലും മറന്ന നാണപ്പേട്ടൻ ജന്മനാട്ടിലേക്ക് മടങ്ങിയത് നഗരം നൽകിയ കുറച്ചു കുഞ്ഞിക്കവിതകളുമായാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here