ഉത്ര വധക്കേസ്; പ്രതി സൂരജിന്‍റെ ജാമ്യാപേക്ഷ ഹൈക്കോടതി തളളി

ഉത്ര വധക്കേസ് പ്രതി സൂരജിൻ്റെ ജാമ്യാപേക്ഷ ഹൈക്കോടതി തളളി. അതേസമയം പ്രതിക്ക് അഭിഭാഷകനെ കാണാൻ അനുമതി നല്‍കി.

വിചാരണയ്ക്ക് മുന്നോടിയായി ജയിലിന് പുറത്ത് മൂന്നു ദിവസം അഭിഭാഷകനുമായിൽ ചർച്ച നടത്താൻ അവസരം നൽകണമെന്ന് കോടതി പറഞ്ഞു.

നവംബർ 13 മുതൽ മൂന്നു ദിവസത്തേയ്ക്കാണ് അനുമതി. ഓരോ ദിവസവും അഭിഭാഷകനുമായി ചർച്ച നടത്തിയ ശേഷം ജയിലില്‍ തിരികെ എത്തണം.

കഴിഞ്ഞ ഓഗസ്റ്റ് പതിനാലിനാണ് കേസില്‍ അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചത്. സൂരജ് മാത്രമാണ് കേസില്‍ പ്രതി.

ഏപ്രില്‍ രണ്ടിനാണ് അടൂരിലെ വീട്ടില്‍ വച്ച് സൂരജ് ഉത്രയെ അണലിയെ കൊണ്ട് കടിപ്പിക്കാന്‍ ആദ്യ ശ്രമം നടത്തിയത്. പക്ഷെ ഉത്ര രക്ഷപ്പെട്ടു. തുടര്‍ന്ന് ചികിത്സയില്‍ ആയിരിക്കുമ്പോള്‍ മെയ് ആറിന് രാത്രിയില്‍ വീണ്ടും മൂര്‍ഖനെ ഉപയോഗിച്ച് കടിപ്പിച്ച് കൊലപ്പെടുത്തുക ആയിരുന്നു.

സംശയം തോന്നിയ ബന്ധുക്കള്‍ കൊല്ലം റൂറല്‍ എസ്‍പിക്ക് പരാതി നല്‍കി. തുടര്‍ന്ന് അഞ്ചല്‍ പൊലീസ് അന്വേഷിച്ച കേസ് ജില്ലാ ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയായിരുന്നു. മെയ് 24നാമ് സൂരജിനെ അറസ്റ്റ് ചെയ്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News