ആളുമാറി പ്രതിമയ്ക്ക് പുഷ്പാര്‍ച്ചന; അമിത് ഷായെ ട്രോളി തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മൊയ്ത്ര

അടുത്തവര്‍ഷം നടക്കാനിരിക്കുന്ന പശ്ചിംബംഗാള്‍ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനം സന്ദര്‍ശിച്ച അമിത് ഷായ്ക്ക് പറ്റിയ അമളി ചൂണ്ടിക്കാട്ടി തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവാ മൊയ്ത്ര രംഗത്ത്.

പശ്ചിമബംഗാള്‍ സന്ദര്‍ശിച്ച അമിത് ഷാ ഐതിഹാസിക ഗോത്ര നേതാവായ ബിര്‍സ മുണ്ടെയുടെ പ്രതിമയ്ക്ക് പുഷ്പാര്‍ച്ചന നടത്തിയിരുന്നു ഈ വാര്‍ത്തയും ചിത്രങ്ങളും പുറത്തുവന്നതോടെയാണ് ബിജെപിക്ക് പറ്റിയ മണ്ടത്തരം മഹുവ മൊയ്ത്ര ചൂണ്ടിക്കാട്ടിയത്. ബിര്‍സമുണ്ടെയുടെ പ്രതിമയ്ക്ക് പകരം ആളുമാറി എന്‍.എച്ച്.എ.ഐ നിര്‍മ്മിച്ച ഒരു ഗോത്ര യോദ്ധാവിന്റെ പ്രതിമയ്ക്കാണ് അമിത് ഷാ പുഷ്പാര്‍ച്ചന നടത്തിയത്.

ആഭ്യന്തര മന്ത്രി അമിത് ഷാ ആളുമാറി പ്രതിമയ്ക്ക് പുഷ്പാര്‍ച്ചന നടത്തിയതിന് പിന്നാലെയാണ് ബി.ജെ.പിയേയും അമിത് ഷായെയു പരിഹസിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മൊയ്ത്ര രംഗത്തെത്തിയത്.

ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി പോരാടുകയും 25 വയസ്സുള്ളപ്പോള്‍ കൊല്ലപ്പെടുകയും ചെയ്ത ഐതിഹാസിക ഗോത്ര നേതാവാണ് ബിര്‍സ മുണ്ട.

പശ്ചിമബംഗാളില്‍ 200 സീറ്റുകള്‍ നേടാന്‍ ബിര്‍സ മുണ്ട സഹായിക്കുമെന്ന് ബഹുമാനപ്പെട്ട ആഭ്യന്തര മന്ത്രി പറയുമ്പോള്‍ ഒരു ‘ചെറിയ തെറ്റ്’ തിരുത്താനുണ്ടെന്നാണ് മഹുവ പറഞ്ഞത്. അമിത് ഷായ്ക്കും ബി.ജെ.പിക്കും മറ്റൊരു ഭഗവാനെ കണ്ടെത്താനുള്ള സമയമായെന്നും മഹുവ പറഞ്ഞു. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് അമിത് ഷാ പശ്ചിമ ബംഗാളിലെത്തിയത്.

Read More: ആളുമാറി പ്രതിമയ്ക്ക് പുഷ്പാര്‍ച്ചന; അമിത് ഷായ്ക്ക് എതിരെ വിമര്‍ശനവുമായി തൃണമൂല്‍ കോണ്‍ഗ്രസും ഗോത്ര സംഘടനകളും

ബിര്‍സാ മുണ്ടയുടെ പ്രതിമയില്‍ അമിത് ഷാ പുഷ്പാര്‍ച്ചന നടത്താന്‍ പോവുകയാണെന്ന് വലിയ രീതിയില്‍ പ്രചരണം നടത്തിയ ശേഷമായിരുന്നു ആള് മാറി അമിത് ഷായുടെ പുഷ്പാര്‍ച്ചന. അബദ്ധം പറ്റി എന്ന് മനസ്സിലാക്കി ബി.ജെ.പി തിടുക്കത്തില്‍ മുണ്ടയുടെ ചിത്രം പ്രതിമയുടെ ചുവട്ടില്‍ വയ്ക്കുകയും അമിത് ഷാ പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തുകയും ചെയ്യുകയായിരുന്നു.

‘പശ്ചിമ ബംഗാളിലെ ബന്‍കുരയില്‍ ഇതിഹാസ ഗോത്ര നേതാവ് ഭഗവാന്‍ ബിര്‍സ മുണ്ടാജിക്ക് പുഷ്പാര്‍ച്ചന നടത്തി. ബിര്‍സ മുണ്ടാജിയുടെ ജീവിതം നമ്മുടെ ആദിവാസി സഹോദരിമാരുടെയും സഹോദരങ്ങളുടെയും അവകാശങ്ങള്‍ക്കും ഉന്നമനത്തിനും വേണ്ടി സമര്‍പ്പിക്കപ്പെട്ടതാണ്,” സന്ദര്‍ശനത്തിന് ശേഷം അമിത് ഷാ ട്വീറ്റ് ചെയ്തു.

എന്നാല്‍ ഗോത്ര നേതാക്കളുടെ സംഘടനയായ ഭാരത് ജകത് മാജി പര്‍ഗാന മഹല്‍ – ബിര്‍സ മുണ്ടയെ അപമാനിക്കുന്ന കാര്യമാണ് നടന്നതെന്ന് ചൂണ്ടിക്കാട്ടി രംഗത്തെത്തി. ബി.ജെ.പിയുടെ നടപടിയില്‍ അസ്വസ്ഥരാണെന്നും അറിയിച്ചു. പ്രാദേശിക ആദിവാസി സമൂഹത്തില്‍ നിന്നുള്ളവര്‍ പ്രതിമയ്ക്ക് ചുറ്റും ഗംഗാ വെള്ളം തളിക്കുകയും ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News