സിപിഐ എം നേതാവും കുഴൽമന്ദം മുൻ എംഎൽഎയുമായിരുന്ന എം നാരായണന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു.
നിസ്വാർഥമായ പൊതുപ്രവർത്തനത്തിനൊപ്പം കാർഷിക മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ നിരന്തരം ഇടപെട്ട വ്യക്തിത്വമായിരുന്നുവെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.
എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു എം നാരായണന്‍റെ അന്ത്യം. കോവിഡ് ബാധിതനായി ജില്ലാ ആശുപത്രി ഐസിയുവിൽ ചികിത്സയിലായിരുന്നു. രോഗം മൂർച്ചിച്ചതിനെ തുടർന്ന് എറണകുളത്തെ ആശുപത്രിയിലേക്ക് ശനിയാഴ്ച്ച രാത്രിയോടെ മാറ്റി. ഞായറാഴ്ച്ച രാവിലെ അഞ്ചോടെയാണ് മരിച്ചത്.
ദീർഘകാലം സിപിഐ എം ഏരിയ സെക്രട്ടറിയായും ജില്ലാ കമ്മിറ്റി അംഗം ആയി പ്രവർത്തിച്ചു. നിലവിൽ ഏരിയ കമ്മിറ്റിയംഗമാണ്. കർഷക സംഘം സംസ്ഥാന കമ്മിറ്റിയംഗവും പാലക്കാട് കോ-ഓപ്പറേറ്റീവ് അർബൻ ബാങ്ക് ചെയർമാനുമാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here