നിലമ്പൂരില്‍ മൂന്നു ആണ്‍മക്കളെ കൊലപ്പെടുത്തി അമ്മ ജീവനൊക്കി; സാമ്പത്തിക ബുദ്ധിമുട്ടെന്ന് സംശയം

മലപ്പുറം: മലപ്പുറം നിലമ്പൂര്‍ പോത്തുകല്ലിന് സമീപം നെട്ടിക്കുളത്ത് ഒരൂവീട്ടിലെ നാലുപേര്‍ മരിച്ച നിലയില്‍. മുതുപ്പുരേടത്ത് ബിനീഷ് ശ്രീധരന്റെ ഭാര്യ രഹന(35), മക്കള്‍ ആദിത്യന്‍(12), അനന്തു(11), അര്‍ജുന്‍(8) എന്നിവരെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. പതിനൊന്നുമണിയോടെ നെട്ടിക്കുളത്തെ വാടക വീട്ടിലായിരുന്നു സംഭവം.

ഷാളും മുണ്ടും ഉപയോഗിച്ചാണ് മരണം. കുട്ടികള്‍ക്ക് വിഷംകൊടുത്തശേഷം കെട്ടിത്തൂക്കിയെന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍ പോലിസ് ഇക്കാര്യങ്ങള്‍ മുഖവിലക്കെടുത്തിട്ടില്ല. അന്വേഷത്തിന് ശേഷം വ്യക്തതവരൂവെന്നാണ് പോലിസ് പറയുന്നത്. കുട്ടികളെയും രഹനയെയും പുറത്ത് കാണാത്തതിനെത്തുടര്‍ന്ന് അയല്‍വാസികള്‍ നോക്കിയപ്പോഴാണ് തൂങ്ങിനില്‍ക്കുന്നതായി കണ്ടത്.

പുറകുവശത്തെ വാതില്‍ച്ചവിട്ടിത്തുറന്നാണ് അകത്തുകടന്നത്. പോലിസ് എത്തിയാണ് താഴെയിറക്കിയത്. നിലമ്പൂരിലെ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കുട്ടികളുടെ മരണം ഉറപ്പുവരുത്തിയതിന് ശേഷമാണ് രഹന തൂങ്ങി മരിച്ചതെന്നാണ് കരുതുന്നത്. മൃതദേഹങ്ങള്‍ നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലെ മോര്‍ച്ചറിയിലാണുള്ളത്. പോത്തുകല്ല് തുടിമുട്ടിയിലാണ് കുടുംബം താമസിച്ചിരുന്നത്. ആറുമാസം മുമ്പാണ് നെട്ടിക്കുളത്തെ വാടക വീട്ടിലേക്ക് താമസം മാറിയത്.

കോഴിക്കോട് പേരാമ്പ്രയില്‍ ടാപ്പിങ് തൊഴിലാളിയാണ് ബിനീഷ്. ബിനീഷിന്റെ സഹോദരന്റെ വീടുകയറിത്താമസമായിരുന്നു ഇന്ന്. ചടങ്ങിലേക്ക് പോവണമെന്ന് ഭാര്യയോടും മക്കളോടും ബിനീഷ് ഫോണില്‍ നിര്‍ദേശിച്ചിരുന്നു.

പത്തുമണിയോടെ ബന്ധുക്കള്‍ വിളിച്ചെങ്കിലും രഹന ഫോണ്‍ എടുത്തിരുന്നില്ല. നാലുപേരുടെ മരണത്തില്‍ തരിച്ചുനില്‍ക്കുകയാണ് നെട്ടിക്കുളം ഗ്രാമം. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു കുടുംബമെന്നാണ് നാട്ടുകാര്‍ പറയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News