ബിഹാറില്‍ ചെങ്കൊടി പാറിച്ച് സിപിഐഎം; മഞ്ജിയില്‍ 29,888 വോട്ടിന്റെ ഉജ്ജ്വല ജയം

ബിഹാറിലെ മഞ്ജി മണ്ഡലത്തില്‍ ചെങ്കൊടി പാറിച്ച് സിപിഐഎം. മഹാസഖ്യത്തിന്റെ സ്ഥാനാര്‍ഥിയായി മത്സരിച്ച ഡോ. സത്യേന്ദ്ര യാദവാണ് വന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ചത്. 29,888 വോട്ടിനാണ് സത്യേന്ദ്ര യാദവ് ആവേശോജ്വലമായ വിജയം നേടിയത്. തൊട്ടടുത്ത സ്ഥാനാര്‍ഥയായ ജനതാദള്‍ യു വിലെ മാധവി കുമാരിക്ക് 28571 വോട്ടുകള്‍ മാത്രമാണ് നേടാനായത്. സത്യേന്ദ്ര യാദവിന് ആകെ 58459 വോട്ട് ലഭിച്ചു.

32 റൗണ്ടുകളില്‍ ഒരു റൗണ്ടില്‍ മാത്രമാണ് എന്‍ഡിഎ സ്ഥാനാര്‍ഥിക്ക് മുന്നിലെത്താനായത്. ബാക്കിയുള്ള 31 റൗണ്ടിലും സിപിഐ എം സ്ഥാനാര്‍ഥി വ്യക്തമായ ലീഡ് നേടി. വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തില്‍പ്പോലും സത്യേന്ദ്ര യാദവിന് തിരിഞ്ഞ് നോക്കേണ്ടിവന്നില്ല.

മഞ്ജിയെ കൂടാതെ വിഭൂതിപുരിലും മതിഹാനിയിലും സിപിഐ എം സ്ഥാനാര്‍ഥികള്‍ ലീഡ് ചെയ്യുന്നുണ്ട്. വിഭൂതിപുരില്‍ ഭൂരിപക്ഷം 20000 ത്തിന് മുകളിലാണ്. 11 റൗണ്ട് വോട്ട് കൂടി ഇവിടെ എണ്ണാനുണ്ട്.

മതിഹാനിയില്‍ ഇനിയും 18 റൗണ്ട് കൂടി എണ്ണാന്‍ ബാക്കിയുണ്ട്. സിപിഐ എം മത്സരിച്ച നാലാമത്തെ സീറ്റായ പിപ്രയില്‍ 7000 ത്തോളം വോട്ടുകള്‍ക്ക് പിന്നിലാണെങ്കിലും ഇവിടെ ഇനിയും 22 റൗണ്ട് വോട്ടുകള്‍ എണ്ണാനായി ബാക്കിയുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News