മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് ആരോപിച്ച് അറസ്റ്റിലായ 83 കാരനായ പിതാവ് സ്റ്റാൻ സ്വാമി, തന്‍റെ സഹപ്രതികളും സെൽമേറ്റുകളും ജയിലിൽ തന്നെ എങ്ങനെ സഹായിക്കുന്നുവെന്ന് വിവരിച്ച് തന്‍റെ സുഹൃത്തിന് എഴുതിയ കത്ത് ചര്‍ച്ചയാകുന്നു. “എല്ലാ പ്രതിബന്ധങ്ങൾക്കിടയിലും തലോജ ജയിലിൽ മനുഷ്യത്വം കുതിക്കുന്നു” എന്നാണ് സ്റ്റാന്‍ സ്വാമിയുടെ വാക്ക്.
റാഞ്ചിയിൽ നിന്നുള്ള ജെസ്യൂട്ട് പുരോഹിതനും ഗോത്രാവകാശ പ്രവർത്തകനുമായ സ്റ്റാനിസ്ലാവ് ലൂർദസ്വാമി എന്ന സ്റ്റാന്‍ സ്വാമി തന്‍റെ സഹപ്രവര്‍ത്തകനാണ് കത്തെഴുതിയത്. മാനുഷിക പരിഗണനപോലുമില്ലാതെ അധികാരികള്‍ തന്നെ നരകിപ്പിക്കുമ്പോള്‍ ജയിലിലെ അന്തേവാസികള്‍ എത്ര മനുഷ്യത്വത്തോടെയാണ് പെരുമാറുന്നതെന്ന് സ്റ്റാന്‍ സ്വാമി കത്തില്‍ പറയുന്നു. കത്ത് ദീപാവലി ദിനത്തില്‍ സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ ചര്‍ച്ചയായി.
നവി മുംബൈയിലെ തലോജ സെൻട്രൽ ജയിലിൽ നിന്ന് എഴുതിയ കത്ത് നവംബർ 4 ന് ഒരു സഹ പുരോഹിതന് ലഭിച്ചുവെന്ന് സ്റ്റാന്‍ സ്വാമിയുടെ സഹപ്രവർത്തകൻ സ്ഥിരീകരിച്ചു. സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിക്കുന്നതിന് മുമ്പ് കുറച്ച് ദിവസം റിപ്പബ്ലിക് ടിവി മാനേജിംഗ് ഡയറക്ടർ അർണബ് ഗോസ്വാമി “അർബൻ നക്സലുകൾ” എന്ന് വിശേഷിപ്പിച്ചതോടെ ജയിൽ വാർത്തകളില്‍ നിറഞ്ഞിരുന്നു.
സ്റ്റാന്‍ സ്വാമിയുടെ കത്തിലെ വിശദാംശങ്ങള്‍
സുഹൃത്തുക്കളെ ശാന്തി വിശദാംശങ്ങള്‍ അറിയില്ലെങ്കിലും എനിക്ക് പിന്തുണയും ഐക്യദാര്‍ഢ്യവും അറിയിച്ച എല്ലാവര്‍ക്കും നന്ദി. 13 അടി നീളവും എട്ടടി വീതിയുമുള്ള തടവുമുറിയില്‍ എനിക്ക് പുറമെ രണ്ട് തടവുകാര്‍ കൂടെയുണ്ട്. ചെറിയ കുളിമുറിയും ഇന്ത്യന്‍ ക്ലോസെര്‌റുമുണ്ട്.
ഭാഗ്യവശാല്‍ എനിക്കൊരു യൂറോപ്യന്‍ ക്ലോസെറ്റ് അനുവദിച്ചിട്ടുണ്ട്. വരവര റാവുവും, വെര്‍ണോണ്‍ ഗോണ്‍സാല്‍വസും, അരുണ്‍ ഫെറൈറയും മറ്റൊരു മുറിയിലാണ്. സെല്ലുകളും ബാരക്കുകളും തുറക്കുന്ന അവസരത്തില്‍ ഞങ്ങള്‍ കണ്ടുമുട്ടാറുണ്ട്. വൈകീട്ട് 5:30 മുതല്‍ രാവിലെ 6 വരെയും പകല്‍ 12 മുതല്‍ 3 വരെയും ഞങ്ങളെ സെല്ലില്‍ അടച്ചിടും.
അരുണ്‍ പ്രഭാത ഭക്ഷണം കഴിക്കാനും വെര്‍ണോണ്‍ കുളിക്കാനും എന്നെ സഹായിക്കും. രാത്രി ഭക്ഷണം കഴിക്കാനും തുണികള്‍ കഴുകാനും എന്റെ സഹ തടവുകാര്‍ സഹായിക്കും. അവര്‍ എന്റെ കാല്‍മുട്ട് തിരുമ്മിത്തരാറുമുണ്ട്. വളരെ പാവപ്പെട്ട കുടുംബത്തില്‍ ഉള്ളവരാണ് എന്റെ സഹതടവുകാര്‍. അവരെയും എന്റെ സഹപ്രവര്‍ത്തകരെയും കൂടെ നിങ്ങളുടെ പ്രാര്‍ഥനകളിള്‍ ഉള്‍പ്പെടുത്തണമെന്ന് ഞാന്‍ അപേക്ഷിക്കുന്നു. എല്ലാ ബുദ്ധിമുട്ടുകള്‍ക്കും പ്രയാസങ്ങള്‍ക്കും അപ്പുറം തലോജ ജയിലില്‍ മനുഷ്യത്വത്തിന്റെ ഉറവയുണ്ട്
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here