കൊല്ലത്തും ഹണിട്രാപ് മോഡല്‍ തട്ടിപ്പ്. യുവാവിനെ കബളിപ്പിച്ചു നഗ്നഫോട്ടോയെടുത്ത ശേഷം ഭീഷണിപ്പെടുത്തി സ്വർണ മാലയും മൊബൈൽ ഫോണും കവർന്ന യുവതിയും കൂട്ടാളിയും അറസ്റ്റിൽ.
കൊല്ലം മയ്യനാട് സ്വദേശിനി റിസ്വാന (24), പോണേക്കര സ്വദേശി അൽത്താഫ് (21) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
അറസ്റ്റിലായ അല്‍ത്താഫിന് പരിചയമുള്ള 19 കാരനുമായി വാട്സ്ആപ്പ് സന്ദേശം വഴി റിസ്വാന പ്രണയം നടിച്ച് പ്രലോഭിപ്പിച്ചാണ് തട്ടിപ്പിന് ഇരയാക്കിയത്.
ഇയാളെ ഇവര്‍ താമസിക്കുന്ന വാടക വീട്ടിലേക്ക് എത്തിച്ച് നഗ്നനാക്കിയ ശേഷം ഫോട്ടോ എടുക്കുകയും അത് ഉപയോഗിച്ച് ഭീഷണിപ്പെടുത്തി കവര്‍ച്ചയ്ക്ക് ഇരയാക്കുകയുമായിരുന്നു
തട്ടിപ്പിനിരയായ ആളുടെ പരാതിയിൽ നടത്തിയ അന്വേഷണത്തിൽ ഇരുവരും കുടുങ്ങി. ഇവരിൽ നിന്നു മാലയും മൊബൈലും കണ്ടെത്തിയിട്ടുണ്ട്. പ്രതികളെ കോടതി റിമാൻഡ് ചെയ്തു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here