മുല്ലപ്പള്ളിയുടെ ഗുഡ് സര്‍ട്ടിഫിക്കറ്റ് തനിക്കാവശ്യമില്ല; നിങ്ങളുടെ അഭിപ്രായ പ്രകടനങ്ങള്‍ കൊണ്ട് മാറുന്നതല്ല എന്‍റെ സ്വഭാവം: പി ജയരാജന്‍

കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍റെ പ്രസ്ഥാവനയ്ക്ക് മറുപടിയുമായി സിപിഐഎം സംസ്ഥാന സമിതി അംഗം പി ജയരാജന്‍. മുല്ലപ്പള്ളിയുടെ ഗുഡ് സര്‍ട്ടിഫിക്കറ്റ് തനിക്ക് ആവശ്യമില്ല, മുല്ലപ്പള്ളിയുടെ ഈ പ്രസ്ഥവന എന്ത് ലക്ഷ്യംവച്ചാണെന്ന് അരിയാഹാരം ക‍ഴിക്കുന്നവര്‍ക്ക് മനസിലാകും അതിന് വച്ച വെള്ളം അങ്ങ് വാങ്ങിവച്ചേക്ക് എന്നും പി ജയരാജന്‍ ഫെയ്സ്ബുക്ക് കുറിപ്പില്‍ പറയുന്നു.

ക‍ഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ താന്‍ മത്സരിച്ചപ്പോള്‍ തന്നെ രക്തംകുടിക്കുന്ന ഡ്രാക്കുള എന്ന് വിശേഷിപ്പിച്ചയാളാണ് മുല്ലപ്പള്ളി. അത് ഇപ്പോ‍ഴും യൂട്യൂബിലുണ്ടെന്നും നിങ്ങളുടെ പ്രതികരണങ്ങള്‍ക്കനുസരിച്ച് മാറുന്നതല്ല തന്‍റെ സ്വഭാവമെന്നും പി ജയരാജന്‍ പറഞ്ഞു.

സിപിഐഎം സംസ്ഥാന സെക്രട്ടറിയാകേണ്ടിയിരുന്നത് പി ജയരാജനായിരുന്നുവെന്ന മുല്ലപ്പള്ളിയുടെ പ്രസ്ഥാവനയോടാണ് പി ജയരാജന്‍റെ പ്രതികരണം

ഫെയ്സ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ രൂപം

കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ ഗുഡ് സർട്ടിഫിക്കറ്റ് എനിക്കാവശ്യമില്ല.കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്ത് എൽഡിഎഫ് സ്ഥാനാർഥിയായ എനിക്ക് “രക്തം കുടിക്കുന്ന ഡ്രാക്കുള” എന്ന വിശേഷണമാണ് ഇവർ ചാർത്തിയത്.

ഇപ്പോൾ അൽഷീമേഴ്‌സ് ബാധിച്ചയാളെ പോലെ പെരുമാറുന്ന ഈ നേതാവ് പറഞ്ഞത് യു ട്യൂബിലുണ്ടാകും. ഈ മാന്യദേഹത്തിന്റെ ഇപ്പോളത്തെ എന്നെ കുറിച്ചുള്ള അഭിപ്രായപ്രകടനം എന്തിന് വേണ്ടിയാണെന്ന് അരിയാഹാരം കഴിക്കുന്നവർക്ക് മനസ്സിലാകും.

നിങ്ങൾ നല്ലത് പറഞ്ഞാലോ മോശം പറഞ്ഞാലോ മാറുന്ന വ്യക്തിത്വമല്ല.എന്റേത്.ഒരു കമ്മ്യുണിസ്റ് പാർട്ടി പ്രവർത്തകൻ എന്ന നിലയ്ക്ക് പാർട്ടി പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയവും സംഘടനാപരവുമായ കാഴ്ചപ്പാടാണ് എനിക്കുള്ളത്.

പാർട്ടിയെ തകർക്കാനുള്ള സംഘപരിവാർ അജണ്ടയ്ക്കൊപ്പമാണ് കോൺഗ്രസ്സും രംഗത്തുള്ളത്.
ഇപ്പോഴത്തെ ഈ അജണ്ടയുടെ ഗൂഢലക്ഷ്യം പാർട്ടി ബന്ധുക്കളിൽ ആശയക്കുഴപ്പം ഉണ്ടാക്കുക എന്നുള്ളതാണ്‌.അതിന് വേണ്ടി വെച്ച വെള്ളം അങ്ങ് വാങ്ങിവെച്ചേക്ക്….

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News