വൈക്കം മുറിഞ്ഞപുഴയിൽ നിന്ന് ആറ്റിൽ ചാടിയ രണ്ട് പെൺകുട്ടികളുടെയും മൃതദേഹം കണ്ടെത്തി

വൈക്കം: കഴിഞ്ഞ ദിവസംചെമ്പ് മുറിഞ്ഞപുഴ പാലത്തിൽ നിന്നും മൂവാറ്റുപുഴയാറ്റിൽ ചാടിയ യുവതികളുടെ മൃതദേഹം കണ്ടെത്തി. വേമ്പനാട്ടു കായലിലെപൂച്ചാക്കൽ ഭാഗത്തു നിന്നു കൊല്ലം അഞ്ചൽ സ്വദേശി അമൃത (21) യുടേയും പെരുമ്പളം സൗത്ത് ഭാഗത്തു നിന്നു ചട യമംഗലം സ്വദേശി ആര്യ (21) യുടേയുംമൃതദേഹം കണ്ടെത്തി.

പൂച്ചാക്കൽകായലോരത്ത് ഇന്ന് രാവിലെ ഏട്ടോടെയാണ് കമിഴ്ന്നു കിടക്കുന്ന നിലയിൽ അമൃതയുടെമൃതദേഹം കണ്ടെത്തിയത്. പെരുമ്പളം സൗത്തിൽ 10.15 ഓടെയാണ് ആര്യയുടെ മൃതദേഹം കണ്ടത്. കായലിൽ മൽസ്യബന്ധനത്തിലേർപ്പെട്ടിരുന്ന മൽസ്യതൊഴി യുവതിയുടെ മൃതദേഹം പൊങ്ങിയത് കണ്ട് പോലിസിൽ വിവരമറിയിക്കുകയായിരുന്നു.

പിന്നീട് വൈക്കം പോലിസ് യുവതിയുടെ ബന്ധുക്കളുമായെത്തി മൃതദേഹം തിരിച്ചറിയുകയായിരുന്നു. മുറിഞ്ഞപുഴ പാലത്തിൽ നിന്നു മൂവാറ്റുപുഴയാറ്റിലേക്കുശനിയാഴ്ച വൈകുന്നേരം 7.45 ഓടെയാണ് യുവതികൾ ചാടിയത്. ചെമ്പ് തറവട്ടം മേക്കര ഭാഗത്തു വേമ്പനാട്ടുകായലിൽ യുവതിയുടെ മൃതദേഹം ഇന്നു രാവിലെ 7.15 ഓടെ കായലിൽ പൊങ്ങിയതായി മൽസ്യബന്ധനം നടത്തി മടങ്ങിയ മൽസ്യതൊഴിലാളി കണ്ടിരുന്നു.

വള്ളത്തിൽ തനിച്ചായിരുന്ന ഇയാൾ കരയ്ക്കെത്തി പ്രദേശവാസികളെ കൂട്ടി വള്ളത്തിൽ മൃതദേഹം കണ്ട ഭാഗത്ത് എത്തിയെങ്കിലും മൃതദേഹം കണ്ടെത്തിയില്ല. ശക്തമായ ഒഴുക്കിൽ മൃതദേഹങ്ങൾ പൂച്ചാക്കൽ, പെരുമ്പളം ഭാഗത്തു ഒഴുകിയെത്തുകയായിരുന്നു.

ശനിയാഴ്ച വൈകുന്നേരം രാത്രി 7.15 ഓടെ പാലത്തിനു സമീപം രണ്ടു യുവതികളെ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടെന്നും ഇവർ ചേർന്നു നിന്ന് മൊബെലിൽ ചിത്രമെടുത്തിരുന്നതായും മുറിഞ്ഞ പുഴയിലെഓട്ടോറിക്ഷ ഡ്രൈവർമാർ പറഞ്ഞിരുന്നു..

മുറിഞ്ഞപുഴ പാലത്തിൻ്റെ വടക്കുഭാഗത്തുനിന്നുനടന്നുവന്ന രണ്ട് യുവതികൾ പാലത്തിൽ നിന്നും ആറ്റിലേക്ക് ചാടുന്നതു കണ്ടെന്ന് പുഴയോരത്തെ വീട്ടിലെ വിദ്യാർഥികൾ വീട്ടുകാരോടു പറഞ്ഞാണ് സംഭവം പുറത്തറിഞ്ഞത്.പിന്നീട് പോലിസ് നടത്തിയ പരിശോധനയിൽ മുറിഞ്ഞപുഴ പാലത്തിനു സമീപത്തു നിന്നു ചെരുപ്പും തൂവാലയും ആര്യയുടേതായിരുന്നെന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞിരുന്നു.

ഇതോടെ പുഴയിൽ ചാടിയതു ഇവരായിരിക്കുമെന്ന സംശയത്തിൽ ഫയർഫോഴ്സും പോലിസും നാട്ടുകാരും ചേർന്ന് പുഴയിൽ രണ്ടു ദിവസമായി തെരച്ചിൽ നടത്തിവരികയായിരുന്നു. അഞ്ചലിലെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിൽ അവസാന വർഷ ബിരുദ വിദ്യാർഥികളായിരുന്നു ഇവർ.

ഡിഗ്രി സർട്ടിഫിക്കറ്റുവാങ്ങാനെന്നു പറഞ്ഞു വീട്ടിൽ നിന്നു പോന്ന ഇരുവരും പിന്നീട് വീട്ടിൽ തിരിച്ചെത്തിയില്ല. വീട്ടുകാർ പരാതി നൽകിയതിനെ തുടർന്ന് പോലിസ് നടത്തിയ അന്വേഷണത്തിൽ ആര്യയുടെ ഫോൺ തിരുവല്ലയിലെ ടവർ ലൊക്കേഷനിൽ ഉള്ളതായി പോലിസ് കണ്ടെത്തിയെങ്കിലും താമസിയാതെ ഈ ഫോൺ സ്വിച്ച്ഡ് ഓഫായി.

പിന്നീട് ശനിയാഴ്ച വൈകുന്നേരം ഇവർ മുറിഞ്ഞപുഴ പാലത്തിൽ നിന്നു ചാടിയ വിവരമാണ് പുറത്തു വന്നത്. തീവ്രമായ സൗഹൃദത്തിലായിരുന്ന ഈ യുവതികൾ എപ്പോഴും ഒരുമിച്ചായിരുന്നു. വിദേശത്തു ജോലി ചെയ്യുന്ന അമൃതയുടെ പിതാവ് കഴിഞ്ഞ ദിവസം വീട്ടിലെത്തി ക്വാറൻ്റീനിൽ ആയപ്പോൾ അമൃത 12 ദിവസം ആര്യയുടെ വീട്ടിലായിരുന്നു.

അമൃതയുടെ വിവാഹം നടത്താൻ അവധിയ്ക്കെത്തിയ പിതാവ് ശ്രമമാരംഭിച്ചപ്പോൾ കൂട്ടുകാരിയെ വേർപിരിയേണ്ടിവരുമെന്ന സങ്കടത്തിൽ ഇരുവരും ജീവനൊടുക്കിയ താകാമെന്നാണ് പോലിസിൻ്റെ നിഗമനം.വൈക്കം എസ് എച്ച് ഒ എസ്.പ്രദീപ്, എസ് ഐ രാജേഷ് ,ചടയമംഗലം, അഞ്ചൽ പോലിസ് സ്റ്റേഷനിൽ നിന്നുള്ള പോലിസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് മേൽനടപടികൾ സ്വീകരിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News