നേതാക്കളുടെ പേര് പറയാൻ ഇ ഡി സമ്മർദം ചെലുത്തിയെന്ന് എം ശിവശങ്കർ. ഇ ഡിയുടെ ആവശ്യം വിസമ്മതിച്ചതാണ് തൻ്റെ അറസ്റ്റിന് കാരണമെന്നും എം ശിവശങ്കർ പറഞ്ഞു.
രാഷ്ട്രീയ നേതാക്കളുടെ പേര് പറയാൻ ഇ ഡി നിർബന്ധിച്ചു. ലൈഫ് മിഷനിൽ തനിക്ക് കൈക്കൂലി ലഭിച്ചുവെന്ന ഇ ഡി വാദം അടിസ്ഥാനരഹിതമാണെന്നും ലോക്കറിലെ പണം സംബന്ധിച്ച് ഇ ഡി ക്ക് രണ്ട് റിപ്പോർട്ടുകളിൽ വ്യത്യസ്ഥ നിലപാടാണെന്നും ശിവശങ്കർ വ്യക്തമാക്കി.
മൊഴികൾ മാധ്യമങ്ങൾക്ക് ചോർത്തിക്കൊടുത്ത് മാധ്യമ വിചാരണയ്ക്ക് അവസരമൊരുക്കുകയാണെന്നും കോടതിക്ക് മേൽ സമ്മർദ്ദം ചെലുത്തുകയാണ് ലക്ഷ്യമെന്നും
ശിവശങ്കർ പ്രിൻ്രസിപ്പൽ സെഷൻസ് കോടതിയെ അറിയിച്ചിട്ടുണ്ട്.
ശിവശങ്കറിനെ ചോദ്യം ചെയ്യാൻ കസ്റ്റംസ് സംഘം കാക്കനാട് ജയിലിലെത്തി. ഇന്ന് രാവിലെ 10 മുതൽ 5 വരെ ജയിലിൽ ചോദ്യം ചെയ്യാനായിരുന്നു കസ്റ്റംസിന് അനുമതിയുണ്ടായിരുന്നതെങ്കിലും ഉച്ചയോടെയാണ് സംഘം ചോദ്യം ചെയ്യാൻ എത്തിയത്. ശിവശങ്കറിൻ്റെ ജാമ്യ ഹർജിയിൽ കോടതി നാളെ വിധി പറയാനിരിക്കെയാണ് കസ്റ്റംസ് ചോദ്യം ചെയ്യാനെത്തിയത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here