കോണ്‍ഗ്രസിന് പിന്നാലെ യുഡിഎഫില്‍ ഘടകകക്ഷികളിലും സീറ്റ് നിര്‍ണയം കീറാമുട്ടിയാവുന്നു. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിവസം നാളെയാണെന്നിരിക്കെ സംസ്ഥാനത്ത് പല ജില്ലകളിലും യുഡിഎഫ് ഘടകകക്ഷികള്‍ പരസ്യ പ്രതിഷേധവുമായി തെരുവിലിറങ്ങുന്നു.
നാദാപുരം ജാതിയേരിയിൽ ലീഗ് നേതാക്കളായ സൂപ്പി നരിക്കാട്ടേരിയേയും അഹമ്മദ് പുന്നക്കലിനേയും കാട്ടു കള്ളൻമാർ എന്ന് വിളിച്ച് യൂത്ത് ലീഗ് പ്രവര്‍ത്തകരുടെ പ്രകടനം.
പണം വാങ്ങി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചുവെന്ന് ആരോപിച്ചായിരുന്നു പ്രകടനം. ചെക്യാട് പഞ്ചായത്ത് ഒൻപതാം വാർഡിൽ സ്ഥാനാർത്ഥിത്വം ലഭിക്കാതെ പോയ ഖാലിദ് മാസ്റ്റർ അനുകൂലികളാണ് പ്രകടനം നടത്തിയത്.
സിസീറ്റ് നിര്‍ണയത്തില്‍ പോലും ഭാഗമാക്കാത്തിലുള്ള പ്രതിഷേധം കൂടെയായാണ് തെരുവിലെത്തിയതെന്നും പ്രവര്‍ത്തകര്‍ പറയുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here