അഴിമതി ആരോപണം; അധികാരമേറ്റതിന്‍റെ മൂന്നാം നാള്‍ മന്ത്രി രാജിവച്ചു

സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിന്‍റെ മൂന്നാം നാള്‍ ബിഹാറില്‍ വിദ്യാഭ്യാസ മന്ത്രി രാജിവച്ചു. മേവാലാല്‍ ചൗധരി ആണ് നിയമന അഴിമതി ആരോപണത്തെ തുടര്‍ന്ന് രാജിവച്ചത്. താരാപുരില്‍നിന്നുള്ള ജെഡിയു എംഎല്‍എയാണ് മേവാലാല്‍ ചൗധരി.

ഭഗല്‍പുര്‍ വൈസ് ചാന്‍സലര്‍ ആയിരിക്കെ അസിസ്റ്റന്‍റ് പ്രൊഫസര്‍, ജൂനിയര്‍ സയന്‍റിസ്റ്റ് എന്നീ തസ്തികകളിലേക്കുള്ള നിയമനങ്ങളില്‍ ക്രമക്കേട് നടത്തിയെന്ന ആരോപണത്തെ തുടര്‍ന്നാണ് രാജി. സംഭവത്തില്‍ ഇയാള്‍ക്കെതിരെ ക്രമിനല്‍ കേസ് എടുക്കുകയും ചെയ്തിരുന്നു.
2019-ല്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച്‌ ഭാര്യ മരിച്ച കേസിലും ചൗധരിയ്ക്കെതിരെ ആരോപണം ഉയര്‍ന്നിരുന്നു. ദേശീയ ഗാനത്തിന്‍റെ വരികള്‍ തെറ്റിച്ചു പാടിയെന്ന വിവാദത്തിലും അടുത്തിടെ ഉള്‍പെട്ടിരുന്നു.

മേവാലാലിനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയതിനെതിരെ പ്രതിപക്ഷമായ ആര്‍ജെഡി വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ജെഡിയു നേതാവ് മന്ത്രിസഭയില്‍ നിന്ന് രാജിവച്ചത്.

നേരത്തെ പ്രതിപക്ഷത്തായിരുന്ന ബിജെപി ആക്ഷേപമുയര്‍ത്തിയതോടെ പാര്‍ട്ടിയില്‍നിന്നും സസ്പെന്‍ഡും ചെയ്തിരുന്നു.
മേവാലാലിനെതിരെ കേസെടുക്കാനും അന്വേഷണം നടത്താനും രാഷ്ട്രപതി രാംനാഥ് കോവിന്ദ് ബിഹാര്‍ ഗവര്‍‌ണര്‍ ആയിരിക്കെ അനുമതി നല്‍കിയിരുന്നു. എന്നാല്‍ 2017 ല്‍ ചാര്‍ജ് ചെയ്ത കേസില്‍ ഇതുവരെ കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News