നടിയെ ആക്രമിച്ച കേസ് ഈ മാസം 26 ലേക്ക് മാറ്റി. വിചാരണ കോടതി മാറ്റണമെന്ന പ്രോസിക്യൂഷന്‍റെയും ഇരയുടെയും വാദം കോടതി തള്ളിയതതിന് ശേഷം ഇന്നാണ് വിചാരണ ആരംഭിക്കാന്‍ ഇരുന്നത്.
പ്രോസിക്യൂട്ടര്‍ കോടതിയില്‍ ഹാജരാവാതിരുന്നതിനാല്‍ ഇന്നും വാദം പുനരാരംഭിക്കാനായില്ല. പ്രോസിക്യൂട്ടർ അഡ്വ സുരേശൻ സ്ഥാനം ഒഴിഞ്ഞുകൊണ്ട് സര്‍ക്കാറിന് കത്ത് നല്‍കി.
ഹോം ചീഫ് സെക്രട്ടറിക്ക് മെയിൽ വഴി പബ്ലിക്ക് പ്രോസിക്യൂട്ടർ രാജിക്കത്ത് അയച്ചു. വിചാരണ സംബന്ധിച്ച് തീരുമാനം എടുക്കാൻ അന്വേഷണ ഉദ്യോഗസ്ഥൻ 26 ന് കോടതിയിൽ ഹാജരാകണം
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here