നടിയെ ആക്രമിച്ച കേസിൽ പുതിയ പ്രോസിക്യൂട്ടറെ നിയമിക്കുന്ന കാര്യത്തിൽ നിലപാട് അറിയിക്കാൻ വിചാരണ കോടതിയുടെ നിർദ്ദേശം. ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനോടാണ് കോടതി നിലപാട് തേടിയത്.
കേസ് അടുത്ത മാസം രണ്ടിന് വീണ്ടും പരിഗണിക്കാനായി മാറ്റി.കേസില്‍ സ്പെഷല്‍ പ്രോസിക്യൂട്ടര്‍ രാജിവെച്ച വിവരം സംസ്ഥാന പോലീസ് മേധാവിയെ അറിയിച്ചതായി അന്വേഷണ ഉദ്യോഗസ്ഥന്‍ കോടതിയെ ധരിപ്പിച്ചു.പുതിയ പ്രോസിക്യൂട്ടര്‍ സ്ഥാനമേല്‍ക്കുംവരെ വിചാരണ നീട്ടണമെന്നാവശ്യപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥന്‍ കോടതിക്ക് കത്ത് നല്‍കി.
ഇതെത്തുടര്‍ന്നാണ് പുതിയ പ്രോസിക്യൂട്ടറെ നിയമിക്കുന്ന കാര്യത്തില്‍ കോടതി ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍റെ നിലപാട് തേടിയത്. വിചാരണക്കോടതി മാറ്റണമെന്നാവശ്യപ്പെട്ടുള്ള പ്രോസിക്യൂഷന്‍റെയും നടിയുടെയും ഹര്‍ജികള്‍ ഹൈക്കോടതി തള്ളിയതിനെത്തുടര്‍ന്ന് സ്പെഷല്‍ പ്രോസിക്യൂട്ടര്‍ എ സുരേശന്‍ നേരത്തെ രാജിവെച്ചിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here