മുന്‍ മന്ത്രി എ പി അനില്‍കുമാറിനെതിരായ ലൈംഗിക പീഡനപരാതിയില്‍ പരാതിക്കാരിയുടെ രഹസ്യമൊഴി ഇന്ന് രേഖപ്പെടുത്തില്ല. പണിമുടക്കായതിനാൽ ഇന്ന് എത്താൻ കഴിയില്ലെന്ന് കോടതിയെ അറിയിച്ചതായി പരാതിക്കാരി പറഞ്ഞു.
രഹസ്യമൊഴിയെടുക്കാനായി ഇന്ന് രാവിലെ 11 മണിക്ക് എത്താൻ നിർദേശിച്ച് എറണാകുളം ജെ എഫ് സി എം ഒന്നാംകോടതി പരാതിക്കാരിക്ക് നോട്ടീസ് നൽകിയിരുന്നു.
അന്വേഷണ സംഘത്തിന്‍റെ അപേക്ഷ നേരത്തെ പരിഗണിച്ച എറണാകുളം സി ജെ എം കോടതി പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്താന്‍ ജെ എഫ് സി എം ഒന്നാം കോടതിയെ ചുമതലപ്പെടുത്തുകയായിരുന്നു.
സോളാര്‍ക്കേസ് പ്രതികൂടിയായ പരാതിക്കാരിയെ മുന്‍ മന്ത്രി അനില്‍കുമാര്‍ വിവിധയിടങ്ങളില്‍ വെച്ച് പീഡിപ്പിച്ചെന്നാണ് പരാതി. ഇതെത്തുടര്‍ന്ന് ക്രൈം ബ്രാഞ്ച് കഴിഞ്ഞ വര്‍ഷം കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. എന്നാല്‍ കഴിഞ്ഞ മാസമാണ് പരാതിക്കാരി അന്വേഷണ ഉദ്യോഗസ്ഥന്‍ മുമ്പാകെ ഹാജരായി മൊഴി നല്‍കിയത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here