ഫാഷൻ ഗോൾഡ് ജ്വല്ലറി നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട പുതിയ ഏഴ് കേസുകളിൽ എം സി കമറുദ്ധീൻ എംഎൽഎ യുടെ അറസ്റ്റ് രേഖപ്പെടുത്തി പ്രത്യേക അന്വേഷണ സംഘം കണ്ണൂർ ജയിലിൽ എത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. നേരത്തെ അറസ്റ്റ് രേഖപ്പെടുത്തിയ പതിമൂന്ന് കേസുകളിൽ കമറുദ്ദീനെ ജയിലിൽ ചോദ്യം ചെയ്തു.
ഫാഷൻ ഗോൾഡ് ജ്വല്ലറി നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് കാസർകോട് ജില്ലയിൽ രജിസ്റ്റർ ചെയ്ത ഏഴ് കേസുകളിലാണ് എം.സി. കമറുദ്ദീൻ്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.
ക്രൈംബ്രാഞ്ച് സിഐ രാജ് മോഹന്റെ നേതൃത്വത്തിലുള്ള സംഘം കണ്ണൂർ സെൻട്രൽ ജയിലിലെത്തി അറസ്റ്റ് രേഖപ്പെടുത്തി.7കേസുകളിൽ അറസ്റ്റ് ചവയ്യാൻ കഴിഞ്ഞ ദിവസം കോടതി അനുമതി നൽകിയിരുന്നു.കസ്റ്റഡിയിൽ വിട്ടു കിട്ടണം എന്ന് ആവശ്യപ്പെട്ട് അന്വേഷണ സംഘം അടുത്ത ദിവസം അപേക്ഷ നൽകും.
പ്രത്യേക അന്വേഷണ സംഘം രജിസ്റ്റർ ചെയ്ത 76 കേസുകളിൽ 70 എണ്ണത്തിലും ഇതോടെ കമറുദ്ദീൻ അറസ്റ്റിലായി. അതേസമയം കണ്ണൂർ ജില്ലയിൽ രജിസ്റ്റർ ചെയ്ത 13 കേസുകളിലാണ് എംഎൽഎയെ ജയിലിൽ ചോദ്യം ചെയ്തത്.
ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സുനിൽകുമാറിൻ്റെ നേതൃത്വത്തിലയിരുന്നു ചോദ്യം ചെയ്യൽ. കാസർകോട് ജില്ലാ ജയിലിൽ കൊവിഡ് ഭീഷണിയുള്ളതിനാൽ രണ്ട് ദിവസം മുൻപാണ് എം.സി കമറുദ്ദീൻ എംഎൽഎയെ കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റിയത്

Get real time update about this post categories directly on your device, subscribe now.